സികെ നായിഡു ട്രോഫി: ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം

സികെ നായിഡു ട്രോഫി: ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.

സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് – 165, രണ്ടാം ഇന്നിങ്സ് – 268.
ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സ് – 174, രണ്ടാം ഇന്നിങ്സ് – 171.

ഒൻപത് വിക്കറ്റിന് 142 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കശ്മീരിന് അധികം നേരം പിടിച്ചു നിൽക്കാനായില്ല. മധ്യനിര ബാറ്റർ റൈദ്ദാമിൻ്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിൻ്റെ വിജയം വൈകിപ്പിച്ചത്.

63 റൺസെടുത്ത റൈദ്ദാമിനെ പവൻ രാജ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയതോടെ കശ്മീരിൻ്റെ ഇന്നിങ്സ് 171 റൺസിൽ അവസാനിച്ചു. റൈദ്ദാം തന്നെയാണ് കശ്മീരിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും പവൻ രാജ് മൂന്നും ഷോൺ റോജർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.സി.കെ. നായിഡു ട്രോഫിയിൽ ഈ സീസണിൽ കേരളത്തിൻ്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇനിയുള്ള മത്സരങ്ങളിൽ മേഘാലയയും ഗോവയും ഝാർഖണ്ഡുമാണ് കേരളത്തിൻ്റെ എതിരാളികൾ. 30-ന് മേഘാലയയുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

ആറ്റിങ്ങൽ നഗരസഭയിൽ 77-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ നഗരസഭയിൽ 77-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് രാവിലെ 9 മണിക്ക് നഗരസഭാങ്കണത്തിൽ ദേശീയപതാക ഉയർത്തിക്കൊണ്ട് 77-ാം മത് റിപ്പബ്ലിക്ക് ദിനസന്ദേശം പൗരാവലിയെ അഭിസംബോധന ചെയ്ത് പങ്കുവെച്ചു.

പുതിയ കൗൺസിൽ അധികാരത്തിലെത്തിയിട്ട് ആദ്യത്തെ റിപ്പബ്ലിക്ക് ദിനാചരണമായിരുന്നു നഗരസഭ കാര്യാലയത്തിൽ വെച്ച് നടന്നത്. തുടർന്ന് രാഷ്ട്രപിതാവിൻ്റെ പ്രതിമയിൽ ജനപ്രതിനിധികൾ ഒരോരുത്തരായി പുഷ്പ്പങ്ങളർപ്പിച്ചു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്ഥിരം സമിതി അധ്യക്ഷൻമാർ, സെക്രട്ടറി കെ.എസ്. അരുൺ,ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ആരീഷ്, കൗൺസിലർമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്, അറേബ്യൻ ഫാഷൻ ജൂവലറി എം ഡി നാസർ അറേബ്യൻ, നഗരസഭാ ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, എസ്.പി.സി കേഡറ്റുകൾ വ്യാപാരി സംഘടന ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് വാർഡ് 4, 37ആം നമ്പർ അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ദേശീയ പതാക ഉയർത്തി.

പൊതുപ്രവർത്തകൻ പാലവിള സുരേഷ്, ലൈബ്രറിയൻ രോഹിണി, പുതുക്കരി വാർഡ് മെമ്പർ വിമല, വാർഡ് മെമ്പറും വൈസ് പ്രസിഡന്റ്റുമായ വിജയകുമാർ, അംഗൻവാടി വർക്കർ അനിത എൽ എസ്, ഹെൽപ്പർ സിന്ധു എസ് തുടങ്ങിയവർ പങ്കെടുത്തു.

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മെഡിസിൻ റാക്ക് സംഭാവന നൽകി

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മെഡിസിൻ റാക്ക് സംഭാവന നൽകി

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിലെ യു പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ മെഡിസിൻ റാക്ക് സംഭാവന നൽകി. പ്രസ്തുത യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വി മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ജസ്സി ജലാൽ സ്വാഗതം പറയുകയും, യു പി വിഭാഗം സയൻസ് ക്ലബ് കൺവീനർ അശ്വതി ബി എസ് പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. മഞ്ഞമല ബ്ലോക്ക് മെമ്പർ നയന വി ബി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുടവൂർ വാർഡ് മെമ്പർ എം. എസ് ഉദയകുമാരി മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ എച്ച് എം സുജിത്ത് എസ്, വേങ്ങോട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സോണി രാജ്, പിടിഎ അംഗം ഷമികുമാർ എസ്, എച്ച് എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ഐ എസ് എന്നിവർ ആശംസ അറിയിച്ചു. വേങ്ങോട് പി എച്ച് സി ഫാർമസിസ്റ്റ് ശ്രീജ എസ് യോഗത്തിന് നന്ദി അറിയിച്ചു.

യു പി വിഭാഗം സീനിയർ അസിസ്റ്റന്റ് കലാ കരുണാകരൻ, യു പി വിഭാഗം സ്റ്റാഫ് സെക്രട്ടറി സരിത ആർ എസ്, ഷബിമോൻ എസ് എൻ, പി ടി എ അംഗം അരുണാ റാണി ജി ആർ, എസ് എം സി അംഗം വിനയ് എം എസ് എന്നിവർ സന്നിഹിതരായിരുന്നു.

നോവൽ ‘ലയം’ പ്രകാശനം ചെയ്തു

നോവൽ ‘ലയം’ പ്രകാശനം ചെയ്തു

ആറ്റിങ്ങൽ നടന്ന പുസ്തക പ്രകാശനത്തിൽ പി.ആർ. ജയചന്ദ്രൻ എഴുതിയ നോവൽ ലയം കൗൺസിലർ ജി.എസ്. ബിനു, പ്രൊ. എസ്. അയ്യപ്പൻ പിളളക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

ഐക്യത്തിൽ നിന്നും എൻ എസ് എസ് പിന്മാറി

ഐക്യത്തിൽ നിന്നും എൻ എസ് എസ് പിന്മാറി

എസ് എൻ ഡി പിയുമായുള്ള ഐക്യത്തിൽ നിന്നും എൻ എസ് എസ് പിന്മാറി. ഐക്യം പ്രായോഗികമാവില്ലായെന്ന് എൻ എസ് എസിൻ്റെ ഡയറക്ടർ ബോർഡ് വിലയിരുത്തി.
എൻ എസ് എസ്സിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം തുടരും.