by Midhun HP News | Jul 19, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ‘കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളീയ സമൂഹം ഏറ്റെടുത്ത ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതിയെ ഇല്ലാതാക്കാൻ കെ മുരളീധരനാകില്ല’… തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ അഭിപ്രായപ്പെട്ടു. 2019 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കോടി കണക്കിന് ഭകവണപൊതികൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. തുടർന്ന് കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ച ഈ പദ്ധതി വഴി ഇന്ന് ദിവസേന കേരളത്തിലെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ശരാശരി 3000 മുതൽ 5000 ഭക്ഷണ പൊതികൾ വരെ ഡിവൈഎഫ്ഐ മേഖല കമ്മിറ്റികൾ ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് കൊടി തോരണങ്ങൾ കെട്ടുന്നതും ബോർഡ് വയ്ക്കുന്നതുമെല്ലാം കെ പി സി സി ഓഫീസിലോ, മുരളീധരൻ്റെ വീട്ടുമുറ്റത്തോ അല്ലെന്നും പൊതു ഇടങ്ങളിലാണെന്നും അത് തടയാൻ മുരളീധരനെ കൊണ്ടോ, യു ഡി എഫ് സർക്കാരിനെ കൊണ്ടോ കഴിയില്ലെന്നും. അതിനായി ശ്രമിച്ചാൽ ഡി വൈ എഫ് ഐ യുടെ സമരചൂട് മുരളീധരൻ അറിയുമെന്നും ഷിജുഖാൻ കൂട്ടി ചേർത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആറ്റിങ്ങലിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


by Midhun HP News | Jul 19, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സൈനികനെ കാണാതായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ നിലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയര്‍ന്നു. 430 ലധികം സൈനികര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. പങ്കാളിത്ത രാജ്യങ്ങളുടെ സൈന്യവുമായി ചേര്‍ന്ന് ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടയിലാണ് രണ്ട് യുഎസ് സൈനികര്‍ വീരമൃത്യു വരിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു.
പരുക്കേറ്റ നാല് സൈനികരെ ജോര്‍ദാനിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് നിസാര പരുക്കുകളേറ്റ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
by Midhun HP News | Jul 19, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ മുന്നറിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ പകല്‍ 8.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരങ്ങളില്‍ നാളെ (20/07/2026) പകല്‍ 5.30 മുതല്‍ വൈകുന്നേരം 05.30 വരെ 1.2 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
by Midhun HP News | Jul 19, 2026 | Latest News, കായികം
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ഇന്ന് ലോക ഫുട്ബോളിലെ തന്നെ രണ്ട് വമ്പന്മാർ നേർക്കുനേർ. നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിലാണ് ഫൈനൽ പോരാട്ടം. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനാണ് ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഇറങ്ങുന്നത്. അതേ സമയം 2010-ന് ശേഷം രണ്ടാം ലോകകപ്പ് കിരീടമാണ് സ്പെയിൻ ലക്ഷ്യമിടുന്നത്.
സെമിഫൈനലിൽ ഫ്രാൻസിനെ 2-0ന് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. മറുവശത്ത് ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കിയാണ് അർജന്റീന കലാശപ്പോരിന് യോഗ്യത നേടിയത്. ലമിൻ യമാൽ, ദാനി ഒൽമോ, റോഡ്രി എന്നിവരുടെ മികവിൽ കുതിക്കുന്ന സ്പെയിനും, ലയണൽ മെസി, ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ കരുത്ത്.
മെസിയുടെ അവസാന ലോകകപ്പ് മത്സരമാകാൻ സാധ്യതയുള്ള ഈ ഫൈനൽ ലോകമെമ്പാടുമുള്ള ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രതിരോധത്തിലും പന്തടക്കത്തിലും മികവ് തെളിയിച്ച സ്പെയിനും പരിചയസമ്പന്നരായ താരങ്ങളുടെ കരുത്തുള്ള അർജന്റീനയും നേർക്കുനേർ എത്തുമ്പോൾ മികച്ച ഒരു മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
by Midhun HP News | Jul 19, 2026 | Latest News, കേരളം
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ദീപം കൈമാറി ആനക്കൊട്ടിലിൽ നിലവിളക്ക് തെളിയിക്കുകയും, ഇലയിൽ വിഭവങ്ങൾ വിളമ്പുന്നതോടെ 56 ദിവസം നീളുന്ന വള്ളസദ്യയ്ക്ക് ഔപചാരിക തുടക്കമാവുകയും ചെയ്യും.
വള്ളസദ്യയുടെ ആദ്യദിനത്തിൽ കീഴ്‌ച്ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, പൂവത്തൂർ പടിഞ്ഞാറ്, തെക്കേമുറി കിഴക്ക്, മേലുകര, ഇടശ്ശേരിമല, ചെറുകോൽ എന്നീ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന പത്ത് പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. സെപ്റ്റംബർ 16 വരെ നടക്കുന്ന വള്ളസദ്യയ്ക്ക് ഇത്തവണ റെക്കോർഡ് ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്.
ഇതിനകം 502 വള്ളസദ്യകൾ ഭക്തർ വഴിപാടായി ബുക്ക് ചെയ്തതായി പള്ളിയോട സേവാസംഘം അറിയിച്ചു. ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാടുകളുടെ ക്രമമനുസരിച്ച് ദിവസേന വള്ളസദ്യയിൽ പങ്കെടുക്കും.
വഴിപാടുകാരോടൊപ്പം സാധാരണ ഭക്തർക്കും ഓൺലൈനായും നേരിട്ടും ലഭ്യമാകുന്ന പ്രത്യേക പാസുകൾ വഴി വള്ളസദ്യയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വള്ളസദ്യക്കെത്തുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ആറന്മുള ക്ഷേത്രത്തിലേക്ക് 500 സ്പെഷ്യൽ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ ഈ വർഷത്തെ വള്ളസദ്യയിൽ വലിയ ഭക്തജന പങ്കാളിത്തമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Recent Comments