എസ് ജയലക്ഷ്മി അമ്മ (70) അന്തരിച്ചു

എസ് ജയലക്ഷ്മി അമ്മ (70) അന്തരിച്ചു

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം അനന്യം വീട്ടിൽ (എം.ആർ.എ:50 ജി 3) പരേതനായ എൻ അപ്പുക്കുട്ടൻ നായരുടെ (എക്സസർവീസ്) സഹധർമ്മിണി എസ് ജയലക്ഷ്മി അമ്മ (70) (റിട്ടയേർഡ് അധ്യാപിക, എസ്.സി.വി എൽ.പി.എസ് ചിറയിൻകീഴ്) അന്തരിച്ചു.

മക്കൾ: എ അജു (റിട്ടയേർഡ് ഗൾഫ്), എ.ജെ അഞ്ജു (അധ്യാപിക, കുന്നുവാരം യു.പി.എസ്).
മരുമകൻ എം.ബി ബിജു (കുവൈറ്റ്)

ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല’, അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം

ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല’, അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം

റൊസാരിയോ തെരുവില്‍ പന്ത് കളിച്ച് നടന്ന കൊച്ച് പയ്യനില്‍ നിന്ന് എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനെന്ന വിശേഷണത്തിന് ഉടമയായ ലയണല്‍ മെസിക്ക് ഇന്ന് 39 വയസ്. റെക്കോര്‍ഡുകളുടെ തോഴനും ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ ലോകോത്തര താരവുമായ മെസിയുടെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസകള്‍ ഒഴുകുകയാണ്.

ലോക കായിക ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നായാണ് മെസിയെ കാണുന്നത്. നീണ്ട 22 വര്‍ഷത്തെ പ്രഫഷണല്‍ ഫുട്‌ബോള്‍ കരിയറില്‍, തൊള്ളായിരത്തിലധികം ഗോളുകള്‍, നാനൂറിലേറെ അസിസ്റ്റുകള്‍, ലോകകപ്പും കോപ്പ അമേരിക്കയും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ 45ലധികം കിരീടങ്ങള്‍, 8 ബലോന്‍ ദ് ഓര്‍ പുരസ്‌കാരങ്ങള്‍. ഒരു ഫുട്‌ബോള്‍ താരത്തിന് നേടാവുന്നതെല്ലം നേടി. ഈ ലോകകകപ്പും ജന്മനാട്ടിലേക്ക് തന്നെ തിരികെ കൊണ്ടുപോകാന്‍ കളിക്കളത്തില്‍ ഇറങ്ങിയ മെസി പ്രായം വെറും നമ്പര്‍ ആണ് എന്ന് ബോധ്യപ്പെടുത്തുന്ന പ്രതിഭയുടെ മിന്നലാട്ടമാണ് പ്രകടമാക്കുന്നത്. നിലവില്‍ ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് ഈ ലോകകപ്പില്‍ സ്വന്തമാക്കി വരവറിയിച്ചിരിക്കുകയാണ് മെസി.

39-ാം വയസ്സിലും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറായി മെസി തുടരുന്നത് പ്രതിഭ കൊണ്ട് മാത്രമല്ല. ഓരോ കാലഘട്ടത്തില്‍ സ്വയം പുനനിര്‍മിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു എന്നത് കൊണ്ടുകൂടിയാണ്. കളിക്കുകയും കളിപ്പിക്കുകയും, ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന, ലോകത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലറും അതോടൊപ്പം മികച്ച പാസറും, വിങ്ങറായും, മിഡ്ഫീല്‍ഡറായും, അറ്റാക്കിങ് ഫീല്‍ഡറായും, സ്‌ട്രൈക്കാറായും മാറി മറിയുന്ന സമ്പൂര്‍ണ ഫുട്‌ബോളറായാണ് മെസി മാറിയത്.

ആഗ്രഹം മൂത്ത് ‘ആനവണ്ടി’ എടുത്തു; പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച പ്രതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസ്

ആഗ്രഹം മൂത്ത് ‘ആനവണ്ടി’ എടുത്തു; പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച പ്രതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസ്

പാലക്കാട്: കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിൽ മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലിനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി നൽകിയ വിചിത്രമായ മൊഴിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുന്നത്. കേവലം കെഎസ്ആർടിസി ബസ് ഓടിക്കാനുള്ള വലിയ ആഗ്രഹം കൊണ്ടാണ് താൻ മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മാത്രമല്ല, കെഎസ്ആർടിസി ജീവനക്കാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന ഒരു ‘ഉപദേശവും’ പ്രതി പൊലീസിനു മുന്നിൽ വെച്ചു.

​കഴിഞ്ഞ ജൂൺ ആദ്യവാരമായിരുന്നു പൊലീസിനെയും കെഎസ്ആർടിസി അധികൃതരെയും ഒരുപോലെ വട്ടംചുറ്റിച്ച മോഷണം നടന്നത്. പാലക്കാട് ഡിപ്പോയ്ക്ക് പുറത്ത് ഡിപിഒ റോഡിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് പുലർച്ചെയോടെ പ്രതി സ്റ്റാർട്ട് ചെയ്ത് എടുത്തു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നഗരത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ മൂന്നര കിലോമീറ്ററോളം ബസ് ഓടിച്ചു. അശ്രദ്ധമായി ഓടിച്ച ബസ് പലയിടങ്ങളിലും കടകളിലും മതിലുകളിലും ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

​ജീവനക്കാർ തനിക്ക് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയതോടെ നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി തിരികെ പാലക്കാട്ടെത്തിയ വിവരമറിഞ്ഞ് പൊലീസ് സംഘം പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ (SP) ഓഫീസിന് തൊട്ടടുത്തുനിന്നാണ് പ്രതി അനായാസം ബസ് കടത്തിക്കൊണ്ടുപോയത് എന്നത് വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് വീഴ്ത്തി നോക്ക് ഔട്ട് സാധ്യത നിലനിർത്തി റോണോയുടെ പോർച്ചുഗൽ, ഇരട്ട​ഗോളുമായി തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് വീഴ്ത്തി നോക്ക് ഔട്ട് സാധ്യത നിലനിർത്തി റോണോയുടെ പോർച്ചുഗൽ, ഇരട്ട​ഗോളുമായി തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ. ഡബിളടിച്ച് ക്രിസ്റ്റ്യാനോ.

ഫിഫ ലോകകപ്പ് 2026-ൽ പോർച്ചുഗലിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം പൂർണ്ണ ആധിപത്യം പുലർത്തിയ പോർച്ചുഗലിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളോടെ മുന്നിൽ നിന്ന് നയിച്ചു.

​കളിയുടെ ആറാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു സിആർ7 (CR7) ഉസ്ബെക്കിസ്ഥാൻ വല കുലുക്കിയത്.

17-ാം മിനിറ്റിൽ മെൻഡിസും, കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 87-ാം മിനിറ്റിൽ റാഫേൽ ലിയാവോയും പോർച്ചുഗലിനായി ഗോൾ നേടി. 60-ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ താരം നെമാറ്റോവിന്റെ വകയായി പിറന്ന ഓൺ ഗോളും പോർച്ചുഗലിന്റെ ഗോൾപട്ടിക തികയ്ക്കാൻ സഹായിച്ചു.
​ശക്തമായ ആക്രമണവുമായി കളം നിറഞ്ഞ പോർച്ചുഗലിന് മുന്നിൽ ഉസ്ബെക്കിസ്ഥാൻ പ്രതിരോധം പൂർണ്ണമായും തകരുകയായിരുന്നു. ഒരു ഗോൾ പോലും മടക്കാൻ ഉസ്ബെക്കിസ്ഥാന് സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ് പോർച്ചുഗലിന്റെ ഈ വമ്പൻ വിജയം.

ശുചീകരണ പ്രവർത്തനം നടത്തി

ശുചീകരണ പ്രവർത്തനം നടത്തി

പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങോട് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലായി റോഡിനിരുവശത്തും കാടുകയറിക്കിടന്ന പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കല്ലുവെട്ടി സജിത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മംഗലപുരം പഞ്ചായത്ത് മെമ്പർമാരായ ജി.ആർ. അജിത്ത് കുമാർ, മുൻ മണ്ഡലം പ്രസിഡൻ്റ് ഉദയകുമാരി, ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ ആർ.എസ്. വിനോദ് മണി, നെടുമങ്ങാട് മണ്ഡലം കെ എസ് യു മുൻ ജനറൽ സെക്രട്ടറി ആദിൽ, ബൂത്ത് പ്രസിഡൻ്റ് രവീന്ദ്രൻ നായർ, ഷിനോദ്.പി.എസ്. തുടങ്ങിയവർ സംസാരിച്ചു.