‘സൗഹൃദ’ വനിതാ കാർഷിക കൂട്ടായ്മ ഓണക്കാല ചെണ്ടുമല്ലി-പച്ചക്കറി കൃഷിയാരംഭിച്ചു

‘സൗഹൃദ’ വനിതാ കാർഷിക കൂട്ടായ്മ ഓണക്കാല ചെണ്ടുമല്ലി-പച്ചക്കറി കൃഷിയാരംഭിച്ചു

കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനിലെ വനിതാ കാർഷിക കൂട്ടായ്മ ഈ വർഷം ഓണത്തിന് വിളവെടുപ്പിനായി ജമന്തി തൈകളും വെണ്ട, പയർ, മുളക്, തക്കാളി, വെള്ളരി, വഴുതന മുതലായ പച്ചക്കറികളും തരിശ് ഭൂമിയിൽ നട്ടു കൃഷി ആരംഭിച്ചു.

പ്രദേശത്തെ 300 വീടുകളിൽ തന്നെ വിപണി കണ്ടെത്തുവനാണ് ഈ വനിതാ കൂട്ടായ്മ ലക്ഷ്യമിടുന്നത്. ചെണ്ടുമല്ലി കൃഷി മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. കുഞ്ഞുമോൾ ഉത്ഘാടനം ചെയ്തു. പച്ചക്കറി കൃഷിയുടെ ഉത്ഘാടനം വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാജീവ്‌ നിർവ്വഹിച്ചു.

വർക്കല ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ എം. നസീമ ബീവി, മണമ്പൂർ കൃഷി ഓഫീസർ, അപർണ, കെ ടി സി ടി സെക്രട്ടറി എ. എം. എ റഹീം എന്നിവർ ആശംസകൾ അർപ്പിച്ചു. സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ രാധാകൃഷ്ണ കുറുപ്പ്, സെക്രട്ടറി ഖാലിദ് പനവിള, വനിതാ കർഷകവേദി പ്രസിഡന്റ്‌ ലിജി സജീവ്, സെക്രട്ടറി ഹസീന നജീം എന്നിവർ സംസാരിച്ചു. വർക്കല ബ്ലോക്കിലെയും മണമ്പുർ പഞ്ചായത്തിലെയും വികസന ഉദ്യോഗസ്ഥർസ്ഥലം സന്ദർശിച്ച് വനിതാ കർഷകരുടെ കൃഷിയ്ക്കു വേണ്ട നിർദേശങ്ങൾ നൽകി.

ഹൈക്കോടതി റദ്ദാക്കിയ സത്യപ്രതിജ്ഞ വീണ്ടും; തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ ചുമതലയേറ്റു

ഹൈക്കോടതി റദ്ദാക്കിയ സത്യപ്രതിജ്ഞ വീണ്ടും; തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ ചുമതലയേറ്റു

തിരുവനന്തപുരം: ചട്ടലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതി അസാധുവാക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ വീണ്ടും നടന്നു. റദ്ദാക്കപ്പെട്ട 20 പേരിൽ 19 കൗൺസിലർമാരാണ് ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. വൈകിട്ട് 4.30ന് കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല. നേരത്തെ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. നാലാഴ്ചയ്ക്കകം നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

അതേസമയം ചടങ്ങിനെതിരെ എൽഡിഎഫ് പരാതി നൽകി. നിയമവിരുദ്ധമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് പരാതി. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. മറ്റ് ജനപ്രതിനിധികളെ അറിയിക്കാതെയാണ് ചടങ്ങ് നടത്തിയതെന്നും ചട്ടവിരുദ്ധമായ നടപടിയാണെന്നും പരാതിയിൽ ആരോപിച്ചു.

ദൈവനാമത്തിലോ സഗൗരവത്തിലോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥ ലംഘിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട ഹർജി നൽകിയതും എസ് പി ദീപക് തന്നെയായിരുന്നു.

പൊലീസ് വാഹനമിടിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം; അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവൻ നൽകി ജുവിൻ

പൊലീസ് വാഹനമിടിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം; അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവൻ നൽകി ജുവിൻ

തൃശൂരിൽ പൊലീസ് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തൃശൂര്‍ ആളൂര്‍ സ്വദേശിയായ ജുവിന്‍ രാജു (16) ആണ് വിടപറഞ്ഞത്. ഈ മാസം 15-നായിരുന്നു ആളൂര്‍ കദളിച്ചിറയില്‍ വെച്ച് ജുവിനും ബന്ധുവും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് വാഹനം ഇടിക്കുന്നത്. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്.

വേർപാടിന്റെ കഠിനമായ വേദനയിലും ജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതൃകാപരമായ തീരുമാനമാണ് ബന്ധുക്കള്‍ കൈക്കൊണ്ടത്. ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയ എന്നിവ ദാനം ചെയ്യാനാണ് കുടുംബം അനുമതി നല്‍കിയത്. ജുവിൻ നൽകുന്ന അവയവങ്ങൾ ഇനി അഞ്ച് പേരുടെ ജീവിതത്തിലേക്കാണ് വെളിച്ചമേകാൻ പോകുന്നത്.

കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 22കാരനാണ് ജുവിന്റെ ഹൃദയം നൽകുക. കരള്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗിക്കും, ഒരു വൃക്ക ലിസി ആശുപത്രിയിലെ രോഗിക്കും കൈമാറും. രണ്ടാമത്തെ വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗിക്കാണ് നൽകുന്നത്. കാഴ്ചയുടെ പുതിയ ലോകം സമ്മാനിക്കാനായി കോര്‍ണിയ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റും. മരണത്തിലും മറ്റുള്ളവരിലൂടെ ജീവിക്കാനൊരുങ്ങുന്ന ജുവിന്റെ ഓർമ്മകൾക്ക് മുന്നിൽ നാട് ഒന്നടങ്കം ആദരമർപ്പിക്കുകയാണ്.

എസ് ജയലക്ഷ്മി അമ്മ (70) അന്തരിച്ചു

എസ് ജയലക്ഷ്മി അമ്മ (70) അന്തരിച്ചു

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം അനന്യം വീട്ടിൽ (എം.ആർ.എ:50 ജി 3) പരേതനായ എൻ അപ്പുക്കുട്ടൻ നായരുടെ (എക്സസർവീസ്) സഹധർമ്മിണി എസ് ജയലക്ഷ്മി അമ്മ (70) (റിട്ടയേർഡ് അധ്യാപിക, എസ്.സി.വി എൽ.പി.എസ് ചിറയിൻകീഴ്) അന്തരിച്ചു.

മക്കൾ: എ അജു (റിട്ടയേർഡ് ഗൾഫ്), എ.ജെ അഞ്ജു (അധ്യാപിക, കുന്നുവാരം യു.പി.എസ്).
മരുമകൻ എം.ബി ബിജു (കുവൈറ്റ്)

ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല’, അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം

ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല’, അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം

റൊസാരിയോ തെരുവില്‍ പന്ത് കളിച്ച് നടന്ന കൊച്ച് പയ്യനില്‍ നിന്ന് എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനെന്ന വിശേഷണത്തിന് ഉടമയായ ലയണല്‍ മെസിക്ക് ഇന്ന് 39 വയസ്. റെക്കോര്‍ഡുകളുടെ തോഴനും ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ ലോകോത്തര താരവുമായ മെസിയുടെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസകള്‍ ഒഴുകുകയാണ്.

ലോക കായിക ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നായാണ് മെസിയെ കാണുന്നത്. നീണ്ട 22 വര്‍ഷത്തെ പ്രഫഷണല്‍ ഫുട്‌ബോള്‍ കരിയറില്‍, തൊള്ളായിരത്തിലധികം ഗോളുകള്‍, നാനൂറിലേറെ അസിസ്റ്റുകള്‍, ലോകകപ്പും കോപ്പ അമേരിക്കയും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ 45ലധികം കിരീടങ്ങള്‍, 8 ബലോന്‍ ദ് ഓര്‍ പുരസ്‌കാരങ്ങള്‍. ഒരു ഫുട്‌ബോള്‍ താരത്തിന് നേടാവുന്നതെല്ലം നേടി. ഈ ലോകകകപ്പും ജന്മനാട്ടിലേക്ക് തന്നെ തിരികെ കൊണ്ടുപോകാന്‍ കളിക്കളത്തില്‍ ഇറങ്ങിയ മെസി പ്രായം വെറും നമ്പര്‍ ആണ് എന്ന് ബോധ്യപ്പെടുത്തുന്ന പ്രതിഭയുടെ മിന്നലാട്ടമാണ് പ്രകടമാക്കുന്നത്. നിലവില്‍ ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് ഈ ലോകകപ്പില്‍ സ്വന്തമാക്കി വരവറിയിച്ചിരിക്കുകയാണ് മെസി.

39-ാം വയസ്സിലും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറായി മെസി തുടരുന്നത് പ്രതിഭ കൊണ്ട് മാത്രമല്ല. ഓരോ കാലഘട്ടത്തില്‍ സ്വയം പുനനിര്‍മിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു എന്നത് കൊണ്ടുകൂടിയാണ്. കളിക്കുകയും കളിപ്പിക്കുകയും, ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന, ലോകത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലറും അതോടൊപ്പം മികച്ച പാസറും, വിങ്ങറായും, മിഡ്ഫീല്‍ഡറായും, അറ്റാക്കിങ് ഫീല്‍ഡറായും, സ്‌ട്രൈക്കാറായും മാറി മറിയുന്ന സമ്പൂര്‍ണ ഫുട്‌ബോളറായാണ് മെസി മാറിയത്.