by Midhun HP News | Aug 15, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനോദ്‌ഘാടനം ഹയർ സെക്കന്ററി എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. എസ്. സന്തോഷ്‌കുമാർ നിർവഹിച്ചു.
ഇതിനോടാനുബന്ധിച്ചു ഈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ശിഖ എന്ന വിദ്യാർത്ഥിനിയുടെ ചികിത്സക്കായി ഭക്ഷ്യമേള വഴി സമാഹരിച്ച 60000 രൂപ വിതരണം ചെയ്തു. കൂടാതെ സെറിബ്രൽ പാൾസി ബാധിച്ചു കിടപ്പിലായ ഒരു വിദ്യാർത്ഥിക്ക് വീൽചെയറും നൽകി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷാകർത്താവിനു ഉപജീവനമാർഗ്ഗമായി ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി. സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം നിർമ്മിച്ചു നൽകി.പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ എൻ എസ് എസ്പ്രോഗ്രാം ഓഫിസർ കാവ്യ കെ എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എൻ എസ് എസ് ജില്ലാ കൺവീനർ ശ്രീജ പി, മുൻ പ്രിൻസിപ്പൽ ജവാദ് എസ്, വർക്കല ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ എസ്, പ്രിൻസിപ്പൽ അജിത മോഹൻ, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന, മുൻ പ്രോഗ്രാം ഓഫീസർമാരായ ഡോ ബിനു എസ്, സജിത വി, കോമൺ സ്റ്റാഫ് സെക്രട്ടറി കിരൺ എന്നിവർ ആശംസകൾ അറിയിക്കുകയും ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി സബിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
by Midhun HP News | Aug 15, 2026 | Latest News, ജില്ലാ വാർത്ത, മരണം
വഞ്ചിയൂർ പുതിയ തടം വാഴോട്ടുകോണം ഭഗവതി വിലാസത്തിൽ വൈകുണ്ഠനാഥ് (95) നിര്യാതനായി.
മക്കൾ: ഇന്ദു വി നാഥ്, ഷിബു വി നാഥ്, മഞ്ചു വി നാഥ്, മനോജ് വി നാഥ്
മരുമക്കൾ: ശ്രീകുമാർ, ആമിന, വിജയകുമാർ, സംഗീത
by Midhun HP News | Aug 15, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കാൽ നൂറ്റാണ്ടിലേറെയായി ഖരമാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ചുനടന്ന പരിപാടിയിൽ
കമ്പനിയുടെ പ്രൊപ്രൈറ്റർ കാസർകോട് സ്വദേശി മോഹൻകുമാർ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

ശുചിത്വമിഷൻ ക്ലീൻ കേരളമിഷനുകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച മുതൽ മാലിന്യ പരിപാലന രംഗത്ത് എംപാനൽ ചെയ്ത കമ്പിനി കൂടിയാണിത്. നിലവിൽ വിഴിഞ്ഞം തുറമുഖത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതും ഇവരാണ്.
25 വർഷത്തോളമായി ആറ്റിങ്ങൽ നഗരസഭയിലെ ഖരമാലിന്യ സംസ്കരണ ചുമതലയും ഈ കമ്പനിക്കാണ്. 2010 ൽ ലഭിച്ച ഇന്നോവേഷൻ അവാർഡും, മാലിന്യ പരിപാലനത്തിന് 16 വർഷം തുടർച്ചയായി നഗരസഭയെ പുരസ്കാരത്തിന് അർഹമാക്കിയതിലും ക്യൂറെക്സ് കമ്പനി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


by Midhun HP News | Aug 15, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ഓണാഘോഷ തർക്കം, സംഘർഷം നാല് പേർ റിമാൻഡിൽ. ചാവർകോട് സ്വദേശികളായ അനീഷ് എന്ന ഹരിലാൽ (34), ഉണ്ണി എന്ന സുമേഷ് (34), ബിജു (47), പൊടി എന്നറിയപ്പെടുന്ന വിനോദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് ബിലാലിനെ ആക്രമിച്ച സംഭവത്തിൽ ആണ് അറസ്റ്റ്.

ഓണാഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച അത്തത്തിട്ട പ്രതികൾ പൊളിച്ചുമാറ്റാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മുഹമ്മദ് ബിലാൽ ഇടപെട്ടതിലുള്ള വിരോധത്തെ തുടർന്നാണ് ഇയാളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ആഗസ്റ്റ് 11-ന് രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് ചാവർകോട് നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കല്ലമ്പലം വെട്ടിയറ സ്വദേശി മുഹമ്മദ് ബിലാലിനെ വീടിന് സമീപത്തെ ചപ്പാത്തിക്കടയ്ക്ക് സമീപത്ത് പ്രതികളിൽ ഒരാൾ തടഞ്ഞുനിർത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മറ്റ് പ്രതികളും ചേർന്ന് ബിലാലിനെ നിലത്തിട്ട് മർദിക്കുകയും, തുണിക്കയർ ഉപയോഗിച്ച് ഇരുകൈകളും കൂട്ടിക്കെട്ടിയശേഷം പാറക്കല്ല് ഉപയോഗിച്ച് തലയ്ക്ക് നിരവധി തവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
മർദനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിലാലിനെ വീണ്ടും പിടികൂടി പാറക്കല്ല് ഉപയോഗിച്ച് നടുവിലും വലത് കൈയിലും ഇടത് കാലിലും ആക്രമിച്ചതായും, ഇതുമൂലം നട്ടെല്ലിനും തലയ്ക്കും ഉൾപ്പെടെ ഗുരുതര പരിക്കേറ്റതായും പോലീസ് പറഞ്ഞു.
ആക്രമണത്തിൽ മുഹമ്മദ് ബിലാലിന്റെ തലയ്ക്ക് 25 തുന്നിക്കെട്ടുകൾ വേണ്ടിവന്നതോടൊപ്പം നട്ടെല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ബിലാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവിവരം അറിഞ്ഞെത്തിയ കല്ലമ്പലം പോലീസ് മുഹമ്മദ് ബിലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ ഉൾപ്പെട്ട നാലും, ആറും പ്രതികളെ ഉടൻ പിടികൂടുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.


by Midhun HP News | Aug 15, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. കനതത്ത സുരക്ഷായാണ് ഇത്തവണയും രാജ്യതലസ്ഥാനത്ത് ഒരുക്കിയത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിക്കും. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ പ്രയാണത്തിന് കരുത്തേകുന്ന യുവശക്തിയുടെ ഊര്‍ജ്ജവും സംഭാവനകളും ആഘോഷിക്കുന്നതിനുമാണ് ഇത്തവണത്തെ പ്രധാന ചടങ്ങ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വാക്കളാണ് രാജ്യത്തിന്റെ സമ്പത്തെന്നും വിദ്യാര്‍ഥികള്‍ക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും ദ്രൗപതി മുര്‍മു പറഞ്ഞു. വന്ദേമാതരത്തിന്റെ പൂര്‍ണമായ ആലാപനത്തിന് ശേഷമായിരുന്നു രാഷ്ട്രപതിയുടെ അഭിസംബോധന.
ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന് ഉറപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തില്‍ എല്ലാവരും പങ്കാളികളാകണം. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തണമെന്നതാണ് ലക്ഷ്യം. പൊതു പരീക്ഷകള്‍ പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. പൊതു പരീക്ഷകളില്‍ തെറ്റായ പ്രവണതകള്‍ തടയുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും രാത്രികാല പട്രോളിങ്, തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് സംഘം പരിശോധന നടത്തി. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ ആയാനഗറില്‍ പൊലീസിനു പുറമേ അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.


Recent Comments