അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണവുമായി അയൽവാസി

അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണവുമായി അയൽവാസി

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം. അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു. പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി, മകൾ ബിന്ദു, ബിന്ദുവിന്റെ മകൾ അജേഷ എന്നിവർക്കു നേരെയാണ് ആസിഡ് ആക്രമണം നടന്നത്. മൂവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കമാണ് ആസിഡ് ആക്രമണത്തിന് പിന്നിൽ എന്ന് പോലീസ് പറയുന്നു. അയല്‍വാസികളായ പ്രതികള്‍ നിരീക്ഷണത്തിലാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.

ബിന്ദുവിന്‍റ അയൽവാസിയായ വീട്ടമ്മയും അവരുടെ മകനും മകന്‍റെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. റവന്യു വകുപ്പ് അതിർത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതിൽ നിർമാണം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് അമ്മയുടെയും മകളുടെയും നേരെ ഒഴിച്ചത്. അജേഷയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത് .

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴ കണക്കാക്കി ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. മധ്യപ്രദേശിന് മുകളിലായി നിലകൊണ്ടിരുന്ന ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി മാറിയതും മണ്‍സൂണ്‍ പാത്തി വടക്കുവശത്തേക്ക് നീങ്ങാന്‍ തുടങ്ങിയതുമാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണം.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളതീരത്ത് ഇന്ന് മത്സ്യബന്ധനം വിലക്കിയിട്ടില്ലെങ്കിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.നാളെ സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷൻ; ചരിത്ര പുസ്തകം ഏറ്റു വാങ്ങി സ്കൂൾ എച്ച് എം

എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷൻ; ചരിത്ര പുസ്തകം ഏറ്റു വാങ്ങി സ്കൂൾ എച്ച് എം

ആറ്റിങ്ങൽ: എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ, ആറ്റിങ്ങൽ കെ. മോഹൻലാൽ രചിച്ച സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്ര പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ഹെഡ്മിസ്ട്രസ് കവിതയ്ക്ക് ഫൗണ്ടേഷൻ പ്രസിഡന്റ്‌ ഡോ. വി. എസ് അജിത്‌ കുമാർ സ്കൂൾ കൈമാറി.

1721 ൽ ആറ്റിങ്ങൽ നടന്ന ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്ന ആറ്റിങ്ങൽ കലാപവും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സമര പോരാട്ടങ്ങളും സമരത്തിന് നേതൃത്വം കൊടുത്ത നേതാക്കളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. ചടങ്ങിൽ ആറ്റിങ്ങൽ സതീഷ്,
എസ്. ശ്രീരംഗൻ, സ്റ്റാഫ്‌ സെക്രട്ടറി സഹീനാ ബീവി, അദ്ധ്യാപക -അനദ്ധ്യാ പക സുഹൃത്തുക്കൾ, വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു.

പ്രസന്നൻ . സി (65) നിര്യാതനായി

പ്രസന്നൻ . സി (65) നിര്യാതനായി

കിളിമാനൂർ: കിളിമാനൂർ പുതിയകാവ് തുമ്പോട്ട് വീട്ടിൽ റിട്ടയേർഡ് അസി. പ്രസന്നൻ സി (65) നിര്യാതനായി.

ഭാര്യ: അനിത എൻ എസ്
മകൾ: അശ്വതി. പി
മകൻ: അരവിന്ദ് പി
മരുമകൻ: ബിപിൻ
ചെറുമകൾ: ജിയ.

വെഞ്ഞാറമൂട്ടിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

വെഞ്ഞാറമൂട്ടിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് റോഡിൽ നിന്നും ജംഗ്ഷനിലേക്ക് വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും കിളിമാനൂർ ഭാഗത്തുനിന്ന് രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡിവൈഎഫ്ഐ തൊളിക്കുഴി യൂണിറ്റ് ആംബുലൻസും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാർ ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗിയുമായി വന്ന ആംബുലൻസിൽ അഞ്ചുപേരും കാറിൽ രണ്ടുപേരും ആണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിസ്സാരപരിക്കുകളേറ്റവരെ പോലീസും നാട്ടുകാരും ചേർന്ന് മറ്റു വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ചു.

വായനോത്സവം ആഘോഷിച്ച് ഗവൺമെന്റ് എൽപിഎസ് ഇടയ്ക്കോട് ആനുപ്പാറ

വായനോത്സവം ആഘോഷിച്ച് ഗവൺമെന്റ് എൽപിഎസ് ഇടയ്ക്കോട് ആനുപ്പാറ

ആറ്റിങ്ങൽ: ഗവൺമെന്റ് എൽപിഎസ് ഇടയ്ക്കോട് ആനുപ്പാറ 2022-2023 അധ്യായന വർഷത്തെ വായനോത്സവം ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ
എസ്എംസി ചെയർമാൻ അനീഷിന്റെ അധ്യക്ഷതയിൽ സ്കൂൾ എച്ച് എം ജയകുമാർ സ്വാഗതവും മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എ ചന്ദ്രബാബു ഉദ്ഘാടനവും നിർവഹിച്ചു.

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആദ്യമായി ലിംഗ സമത്വ യൂണിഫോം എന്ന പ്രഖ്യാപനവും നിർവഹിച്ചു. ആക്ടിവിറ്റി കൗണ്ടർ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, മുദാക്കൽ ഗ്രാമപഞ്ചായത്ത് ഗണിത കൗണ്ടർ ഉദ്ഘാടനം നന്ദു രാജ്, ബഷീർ ദിന ക്വിസ് മത്സരങ്ങൾക്കുള്ള ഉപഹാരം വാർഡ് മെമ്പർ ബിജു. റ്റി നിർവഹിച്ചു. വിദ്യാരംഗം കൗണ്ടറിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും, അഭിനേതാവ്, കവി, അധ്യാപകൻ, എന്നീ നിലയിൽ പ്രശസ്തനായ തോന്നയ്ക്കൽ മണികണ്ഠൻ നിർവഹിച്ചു. റേഡിയോ ക്ലബ്ബിന്റെ ഉൽഘാടനം ആറ്റിങ്ങൽ എഇഒ വിജയകുമാരൻ നമ്പൂതിരിയും ആശംസ ആറ്റിങ്ങൽ സിആർസി അഭിലാഷും ജോസ് നന്ദിയും അറിയിച്ചു.