യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ

കല്ലമ്പലം: യുവാവിനെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെട്ടു റോഡിലേയ്ക്ക് ഓടിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ച് കാറിൽ കയറ്റിക്കൊണ്ടു പോയി വീണ്ടും ആക്രമിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. നാവായിക്കുളം പൈവേലിക്കോണം അശ്വതിഭവനിൽ ഹരിദേവ് (29) അറസ്റ്റിലായത്. ജൂലൈ നാലിന് ആണ് കേസിനാസ്പദമായ സംഭവം.

അന്നേദിവസം തന്നെ നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ദേഹോപദ്രവമേല്പിച്ച കേസ്സിലും പ്രതിയാണ്. പ്രതി സംഭവത്തിനു ശേഷം ബാംഗ്ലൂർ, ഹൈദ്രാബാദ്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. കല്ലമ്പലം, പള്ളിക്കൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി കൊലപാതശ്രമകേസ്സുകളിലും മയക്കു മരുന്നു വിപണന കേസ്സുകളിലും പ്രതിയാണ് അറസ്റ്റിലായ ഹരിദേവ്.

തിരുവനന്തപുരം റൂറൽ എസ്സ്.പി. പ്രശാന്തൻ കാണിയുടെ നിർദ്ദേശാനുസരണം വർക്കല ഡി.വൈ.എസ്.പി പി.വി രമേഷ് കുമാർൻറ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു.ഡി., ഡാൻസാഫ് ടീം അംഗങ്ങളായ എസ്സ്.ഐ.ബിജു, എ.എസ്.ഐ അനൂപ്, സി.പി.ഒ സുനിൽരാജ്, വിനീഷ്, ഉമറുൾ ഫറൂഖ്, സുജിൽ വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസിലെ എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ ബാലു.ഡി, ഹരീഷ് എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.

വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം

വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം

കൊച്ചി: സമൂഹമാധ്യമങ്ങൡ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങൡ നടക്കുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഇന്‍സ്റ്റഗ്രാമില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴി തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ മുന്നറിയിപ്പ്. വിദേശ റിക്രൂട്ട്മെന്റിന് പണം നല്‍കുംമുന്‍പ് ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണം.

അംഗീകൃത ഏജന്‍സിയാണോ എന്നറിയാന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ പരിശോധിക്കണം. ഇതിനായി http://www.emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഇന്ത്യയില്‍ ലൈസന്‍സുള്ള ഏജന്‍സികളുടെ ലിസ്റ്റ് ഇതില്‍ കാണാം. ഉദ്യോഗാര്‍ഥികള്‍ പണം കൈമാറുന്നതിനുമുന്‍പു തന്നെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫിസുമായി ബന്ധപ്പെടണം. നേരിട്ടും ഫോണ്‍ വഴിയും ബന്ധപ്പെടാം.

എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിന്റെ കൊച്ചി ഓഫീസിനെ സമീപിക്കാം. ടോള്‍ഫ്രീ നമ്പര്‍ -1800113090, കൊച്ചി-0484 2315400, 0484 2314900, 2314901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സമയം(9.00- 5.30)

20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാന്‍ ടിവികെ സര്‍ക്കാര്‍. 1200 കോടി ചെലവില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ ചെന്നൈയില്‍ പുതിയ നിയമസഭ- സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. തമിഴ്നാട് നിയമസഭയില്‍ റൂള്‍ 110 പ്രകാരം നടത്തിയ സുപ്രധാന പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അടുത്ത 100 വര്‍ഷത്തേക്കുള്ള ഭരണപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന രീതിയിലുള്ള കെട്ടിടമാകും നിര്‍മിക്കുക. അത്യാധുനിക സൗകര്യങ്ങള്‍ക്ക് പുറമേ, പുതിയ സമുച്ചയത്തോട് അനുബന്ധിച്ച് വിപുലമായ പാര്‍ക്കിങ് സംവിധാനം, കോണ്‍ഫറന്‍സ് ഹാളുകള്‍, പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ക്കായി പ്രത്യേക കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയവയുമുണ്ടാകും.

നിലവില്‍ ചെന്നൈ സെന്റ് ജോര്‍ജ് ഫോര്‍ട്ടിലാണ് തമിഴ്‌നാട് സെക്രട്ടേറിയേറ്റും നിയമസഭയും പ്രവര്‍ത്തിക്കുന്നത്. 107 ഏക്കറിലുള്ള സെന്റ് ജോര്‍ജ് ഫോര്‍ട്ടിന്റെ നാല് ഏക്കര്‍ മാത്രമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളത്. ബാക്കി സ്ഥലം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും കൈവശമാണ്. പുതിയ മന്ദിരം പൂര്‍ത്തിയാകുന്നതോടെ, കൊളോണിയല്‍ കാലഘട്ടം മുതല്‍ ഭരണകേന്ദ്രമായി തുടരുന്ന ചരിത്രപ്രസിദ്ധമായ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നിന്നും സംസ്ഥാന ഭരണം മാറും.

അതേസമയം പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം എവിടെയാണ് നിര്‍മ്മിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവിലെ ഭരണകേന്ദ്രമായ സെന്റ് ജോര്‍ജ് കോട്ടയിലെ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും മറികടക്കാനും, ജനസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കാനുമാണ് പുതിയ സമുച്ചയം നിര്‍മ്മിക്കുന്നതെന്ന് വിജയ് പറഞ്ഞു. പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയത്തിനൊപ്പം ചെന്നൈയില്‍ ലോകനിലവാരത്തിലുള്ള ഒളിംപിക് സിറ്റിയും മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റിയും നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വിജയ് പ്രസ്താവിച്ചിട്ടുണ്ട്.

മകളുടെ കല്യാണ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾ. അച്ഛന്റെ മൃതദേഹം കടയ്ക്ക് പിന്നിൽ

മകളുടെ കല്യാണ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾ. അച്ഛന്റെ മൃതദേഹം കടയ്ക്ക് പിന്നിൽ

മകളെ കൈപിടിച്ച് ഏൽപ്പിച്ച് അവൾ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് കണ്ടിരുന്ന ആ കണ്ണുകളിൽ സന്തോഷശ്രുക്കൾ നിറഞ്ഞ് തൊട്ടുമുൻപത്തെ ദിവസമായിരുന്നു.

എന്നാൽ ആ മംഗല്യപ്പന്തലിലെ ചിരിയും ആഘോഷങ്ങളും മാറുംപോക്കും മുൻപേ, ആ കുടുംബത്തെയും നാടിനെയും ആകെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ആ അച്ഛന്റെ അപ്രതീക്ഷിത വേർപാടിന്റെ വാർത്തയെത്തിയത്.

വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തിലെ കിഴക്കൻ വിലാസത്തിൽ പ്രസാദ് (59) ആണ് എല്ലാവരെയും നൊമ്പരത്തിലാഴ്ത്തി വിടപറഞ്ഞത്.

ഇളയ മകൾ ശ്രീലക്ഷ്മിയുടെ വിവാഹച്ചടങ്ങുകൾക്ക് തൊട്ടുപിന്നാലെയായിരുന്നു ആ കുടുംബത്തെ തകർത്തുകളഞ്ഞ ഈ ദാരുണ സംഭവം.

കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം.

തുടർന്ന് തിരികെ കിഴക്കായിക്കോണം സ്‌നേഹ ഓഡിറ്റോറിയത്തിൽ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്ത മനോഹരമായ വിവാഹ സൽക്കാര ചടങ്ങുകളും നടന്നു.

എന്നാൽ ആഘോഷങ്ങൾക്കൊടുവിൽ പ്രസാദിനെ കാണാതാവുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരികെയെത്താതിരുന്നതിനാൽ തുടർന്ന് ഉത്കണ്ഠയിലായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശമാകെ തിരച്ചിൽ നടത്തി വരികയായിരുന്നു.

ഒടുവിൽ ചൊവ്വാഴ്ച ഉച്ചയോടെ പന്തപ്പാവിൽക്കോണത്തിന് സമീപം സമീ പമ്മുള്ള ഒരു കടയുടെ പിന്നിൽനിന്ന് പ്രസാദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആനന്ദത്തിന്റെ അലകളുയർന്ന ആ വീട്ടിലേക്ക് പ്രിയപ്പെട്ട അച്ഛന്റെ മൃതദേഹം കണ്ടെത്തേണ്ടിവന്ന ദുരവസ്ഥയിൽ വിങ്ങലിച്ചു നിൽക്കുകയാണ് ആ കുടുംബം.

ഭാര്യ: ബിന്ദു. മകൾ: പാർവ്വതി, ശ്രീലക്ഷ്മി.

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി. വ്യാജ പ്രവേശന പോര്‍ട്ടലുകളില്‍ വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി. കേരള സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ (SDE) എന്ന പേരിലുള്ള വ്യാജ വെബ്സൈറ്റിനെതിരെയാണ് സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ്സൈറ്റ്, വിദ്യാര്‍ത്ഥികളില്‍ നിന്ന് രജിസ്ട്രേഷനും ഓണ്‍ലൈന്‍ പേയ്മെന്റും സ്വീകരിക്കുന്നുണ്ട്. ഇത് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനുമുള്ള സാധ്യത ഉയര്‍ത്തുന്നതായി സര്‍വകലാശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത പോര്‍ട്ടലില്‍ നിന്നുള്ള പ്രവേശന വിജ്ഞാപനങ്ങളോ അപേക്ഷാ ലിങ്കുകളോ പേയ്മെന്റ് ആവശ്യങ്ങളോ വ്യാജമായി കണക്കാക്കണം.

വ്യാജ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വ്യക്തിഗത, അക്കാദമിക് വിവരങ്ങള്‍ നല്‍കുകയോ രേഖകള്‍ അപ്ലോഡ് ചെയ്യുകയോ ഏതെങ്കിലും തരത്തിലുള്ള പണമിടപാട് നടത്തുകയോ ചെയ്യരുതെന്ന് സര്‍വകലാശാല നിര്‍ദേശിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ക്കോ, വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിനോ, പണം അടയ്ക്കുന്നതിനോ മുമ്പ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ആവശ്യപ്പെട്ടു.

വ്യാജ വെബ്‌സൈറ്റിനെതിരെ കേരള സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജ വെബ്‌സൈറ്റിലൂടെ വിവരങ്ങൾ നൽകിയവരും പണം അടച്ചവരും തങ്ങളുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ സുരക്ഷിതമാക്കണം. അടിയന്തര നടപടികൾ സ്വീകരിക്കുകയും, വിവരം സർവകലാശാലയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കുകയും ചെയ്യണമെന്നും കേരള സർവകലാശാല നിർദേശിച്ചിട്ടുണ്ട്.

യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട

യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട

അബുദാബി: യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം. 24 മണിക്കൂറിനുള്ളില്‍ വിപണിയില്‍ നിന്ന് വ്യാജവും മായംചേര്‍ത്തതും കേടായതുമായ ഉല്‍പന്നങ്ങള്‍ പിന്‍വലിക്കണമെന്ന് വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വാണിജ്യ തട്ടിപ്പുകള്‍ തടയുന്നതിന് പുതിയ നിയമം( anti-commercial fraud law) നടപ്പാക്കിയിരിക്കുകയാണ് രാജ്യം.

സാമ്പത്തിക മന്ത്രാലയമോ ബന്ധപ്പെട്ട അധികാരിയോ അറിയിപ്പ് നല്‍കിയാല്‍ ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പനയും വിതരണവും ഉടന്‍ നിര്‍ത്തണം. വിപണിയിലും വെയര്‍ഹൗസുകളിലും ഉള്ള ഉല്‍പന്നങ്ങള്‍ ഒരു ദിവസത്തിനകം പിന്‍വലിക്കണം. നടപടി പൂര്‍ത്തിയാക്കിയതിന്റെ തെളിവും അധികൃതര്‍ക്ക് നല്‍കണം. ഉല്‍പന്നം പിന്‍വലിച്ചതായി 48 മണിക്കൂറിനകം അറബിയിലും ഇംഗ്ലിഷിലും പൊതുഅറിയിപ്പും നല്‍കണം.

2026 ലെ മന്ത്രിസഭാ തീരുമാനം നമ്പര്‍ (107) അനുസരിച്ച് പുറപ്പെടുവിച്ച വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. വ്യാജമായതും, മായം ചേര്‍ത്ത അല്ലെങ്കില്‍ കേടായ വസ്തുക്കളുടെ ഇറക്കുമതി, നിര്‍മ്മാണം, സംഭരണം, ഗതാഗതം, പ്രോത്സാഹിപ്പിക്കല്‍, വില്‍പ്പന അല്ലെങ്കില്‍ വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള തെറ്റായ വാണിജ്യ രീതികള്‍ തടയുന്നതിനുള്ള സമഗ്രമായ ചട്ടങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

മനുഷ്യരുടെയോ മൃഗങ്ങളുടെയോ ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന ഉല്‍പന്നങ്ങളാണെങ്കില്‍ ഈ സമയപരിധി കുറയ്ക്കാനും സാധ്യതയുണ്ട്. നിയമം ലംഘിക്കുന്ന ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് പ്രത്യേക സ്ഥലങ്ങളില്‍ സൂക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യും. നിശ്ചിത സമയത്തിനകം വ്യാപാരി സാധനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ അധികൃതര്‍ക്ക് തുടര്‍ന്നുള്ള 48 മണിക്കൂറിനകം നേരിട്ട് നീക്കം ചെയ്യാനും ചെലവ് വ്യാപാരിയില്‍നിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്. വിതരണക്കാരനെ ബന്ധപ്പെടാനാകാത്ത സാഹചര്യത്തിലും സാധനം കണ്ടെത്തിയതിനു പിന്നാലെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കാം.

തിരിച്ചയയ്ക്കാന്‍ സാധിക്കുന്നതും ആരോഗ്യ-സുരക്ഷാ അപകടമില്ലാത്തതുമായ പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ 30 ദിവസത്തിനകം നിര്‍മിച്ച രാജ്യത്തേക്കോ കയറ്റി അയച്ച രാജ്യത്തേക്കോ തിരിച്ചയയ്ക്കണം.നശിപ്പിക്കാന്‍ തീരുമാനിച്ച സാധനങ്ങള്‍ കോടതി ഉത്തരവോ സുപ്രീം കമ്മിറ്റി തീരുമാനമോ വന്നശേഷം 15 പ്രവൃത്തിദിവസത്തിനകം നശിപ്പിക്കും. റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കാന്‍ കഴിയുന്നവയ്ക്ക് അതിനുള്ള നടപടിക്കും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ തുടങ്ങിയ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ക്കൊപ്പം ഇ-കൊമേഴ്സ് മേഖലയ്ക്കും ചട്ടം ബാധകമാണ്. വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് വില്‍പന തടയുന്നതിനുള്ള നടപടികളെടുക്കും.വ്യാജ ഉല്‍പന്നങ്ങള്‍ അറിഞ്ഞുകൊണ്ട് വില്‍ക്കല്‍, ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങള്‍ വീണ്ടും വിപണിയിലെത്തിക്കല്‍, നിയമവിരുദ്ധ ലാഭത്തിനായി വാങ്ങല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, ഉല്‍പന്നത്തിന്റെ സ്വഭാവം, ഗുണനിലവാരം, ഉത്ഭവം, ഘടകങ്ങള്‍ എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയവയ്ക്കും പിഴയുണ്ടാകും.വാണിജ്യ തട്ടിപ്പിനെതിരെ യുഎഇ പരിശോധനയും ശക്തമാക്കിയിലട്ടുണ്ട്.