109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, കൊല്ലത്ത് വന്‍ ലഹരിവേട്ട

109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, കൊല്ലത്ത് വന്‍ ലഹരിവേട്ട

കൊല്ലം: കൊല്ലം നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കള്‍ പിടിച്ചു. ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലം വെസ്റ്റ് പൊലീസ് നഗരത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

ലഹരി വസ്തുക്കള്‍ വാഹനത്തില്‍ കടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥരെ വെട്ടിച്ച് പിക്കപ്പ് അമിതവേഗത്തില്‍ കടന്നുപോവുകയും ചെയ്തു. വാഹനത്തെ പിന്തുടര്‍ന്നാണ് പൊലീസ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാഗത്ത് ഒരു ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഒരാളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതായും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.

‘ഓടിയതിന്റെ കാരണം വ്യക്തമാക്കണം’, ഷൈനിനെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യാവലി തയ്യാറാക്കി പൊലീസ്

‘ഓടിയതിന്റെ കാരണം വ്യക്തമാക്കണം’, ഷൈനിനെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യാവലി തയ്യാറാക്കി പൊലീസ്

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. ഹോട്ടല്‍ മുറിയില്‍ ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് നടപടി. ഷൈന്‍ മൂന്ന് മണിക്ക് പൊലീസിന് മുന്നിലെത്തുമെന്ന് കുടുംബം വ്യക്തമാക്കി.

ഷൈനിന്റെ രക്ഷപ്പെടലിന് പിന്നിലെ കാരണം കൃത്യമായി ചോദിച്ചറിയാന്‍ ആണ് പൊലീസിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഒരു കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചതായാണ് വിവരം. ഇക്കാലയളവില്‍ ഷൈന്‍ താമസിച്ച ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചിട്ടുണ്ട്. ചോദ്യാവലി ഉള്‍പ്പെടെ തയ്യാറാക്കിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ചോദ്യം ചെയ്യലിനെ നേരിടാന്‍ ഷൈന്‍ അഭിഭാഷകരുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഷൈനിന്റെ രക്ഷപ്പെടലിന് പിന്നിലെ കാരണം കൃത്യമായി ചോദിച്ചറിയാന്‍ ആണ് പൊലീസിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഒരു കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചതായാണ് വിവരം. ഇക്കാലയളവില്‍ ഷൈന്‍ താമസിച്ച ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചിട്ടുണ്ട്. ചോദ്യാവലി ഉള്‍പ്പെടെ തയ്യാറാക്കിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ചോദ്യം ചെയ്യലിനെ നേരിടാന്‍ ഷൈന്‍ അഭിഭാഷകരുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഷൈന്‍ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. പിന്നാലെയാണ് വൈകീട്ട് ഹാജരാകും എന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തിയത്. കേസ് വെറും ഓലപ്പാമ്പാണെന്നും നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈന്‍ ഹാജരാകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടി രക്ഷപെട്ടത് എന്ന ചോദ്യത്തിനാണ് പൊലീസ് പ്രധാനമായും ഉത്തരം തേടുക. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ആയിരിക്കും ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുക. ഷൈന്‍ രക്ഷപ്പെട്ടതിന് പിന്നാലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയിൽ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത് നടക്കും എന്ന് കുടുംബം അറിയിച്ചു.

കോട്ടയം ജില്ലയിലെ മാങ്ങാനത്ത് 1948 ജനുവരി ആറിനാണ് ജനനം. 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി. 1986ൽ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദഹമാണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. 2000 ൽ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യ – പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ആൻജിയോപ്ലാസ്റ്റിയുടെ പ്രചാരത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

‘ഓടിയതിന്റെ കാരണം വ്യക്തമാക്കണം’, ഷൈനിനെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യാവലി തയ്യാറാക്കി പൊലീസ്

ഷൈന്‍ ടോം ചാക്കോയുടെ വീട്ടില്‍ പൊലീസ്; കേസ് വെറും ഓലപ്പാമ്പാണെന്ന് കുടുംബം

തൃശൂര്‍: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തി നാളെ ഹാജരാകാന്‍ നോട്ടീസ് നല്‍കി എറണാകുളം നോര്‍ത്ത് പൊലീസ്. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഹാജരാകുമെന്ന് കുടുംബം പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. കേസ് വെറും ഓലപ്പാമ്പാണെന്നും നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈന്‍ ഹാജരാകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടി രക്ഷപെട്ടതെന്ന് അന്വേഷണ സംഘം ആരായും. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്നും നടന്‍ ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. റോഡിലെത്തി ബൈക്കില്‍ രക്ഷപ്പെട്ട നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന. അവിടെ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് കടന്നുവെന്നുമാണ് സൂചന.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍? ആരാണ് 17 മാസം മാത്രം പ്രായമുള്ള ഏകാഗ്ര?

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍? ആരാണ് 17 മാസം മാത്രം പ്രായമുള്ള ഏകാഗ്ര?

ബംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ 17 മാസം മാത്രം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് ആകെ 10.65 കോടി രൂപയാണ് ലാഭവിഹിതമായി ഏകാഗ്രയ്ക്ക് ലഭിച്ചത്.

നാരായണ മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ ആദ്യത്തെ രണ്ട് പേരക്കുട്ടികള്‍ അക്ഷതാ മൂര്‍ത്തിയുടെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും പെണ്‍മക്കളാണ്.

മാസങ്ങള്‍ക്ക് മുന്‍പ് ഏകാഗ്രയ്ക്ക് നാല് മാസം പ്രായമുള്ളപ്പോള്‍ 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തി സമ്മാനിച്ചത്. ഐടി ഭീമനായ കമ്പനിയുടെ 0.04 ശതമാനം ഓഹരിയാണിത്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ ഓഹരി ഉടമയായി ഏകാഗ്ര മാറുകയായിരുന്നു. മൂന്ന് തവണയാണ് ഏകാഗ്രയ്ക്ക് ലാഭവിഹിതം ലഭിച്ചത്.

വ്യാഴാഴ്ച ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 22 രൂപയാണ് ലാഭവിഹിതമായി പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകാഗ്രയ്ക്ക് 3.3 കോടി രൂപ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ആദ്യം ഇടക്കാല ലാഭവിഹിതത്തിലൂടെ ഏകാഗ്ര 7.35 കോടി രൂപ നേടിയിരുന്നു. ഏകാഗ്രയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ലാഭവിഹിതമായി 10.65 കോടി രൂപയാണ് ലഭിക്കുക.

മുടക്കുന്നത് കോടികള്‍, പേറ്റന്റുകള്‍ വളരെ തുച്ഛം; വെള്ളാനകളായി കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍

മുടക്കുന്നത് കോടികള്‍, പേറ്റന്റുകള്‍ വളരെ തുച്ഛം; വെള്ളാനകളായി കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറെന്ന് പറഞ്ഞ പോലെയാണ് നമ്മുടെ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും രജിസ്റ്റര്‍ ചെയ്യുന്ന പേറ്റന്റുകളുടെ എണ്ണം വളരെ കുറവാണ്. ഗവേഷണത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷെ രജിസ്റ്റര്‍ ചെയ്യുന്ന പേറ്റന്റുകളുടെ എണ്ണത്തില്‍ വളരെ പിറകിലാണ് നമ്മള്‍.

2023-24 മുതല്‍ കേരള സര്‍ക്കാര്‍ ഗവേഷണത്തിനായി പ്രത്യേക ബഡ്ജറ്റ് അവതരിപ്പിക്കുന്നുണ്ട്. ഇക്കൊല്ലം 4000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പക്ഷെ ഇതുകൊണ്ട് കാര്യമായ ഒരു ഫലവും ഉണ്ടായിട്ടില്ല. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ കേരളത്തിന് ലഭിച്ച 100 പേറ്റന്റുകളില്‍ 66 ശതമാനം കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍ നേടിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ 7 ശതമാനവും ഗവേഷണ സ്ഥാപനങ്ങള്‍ വെറും രണ്ട് ശതമാനവും നേടി.

ഗവേഷണ വികസന (ആര്‍ & ഡി) മേഖലയില്‍ കേരള സര്‍ക്കാരിന്റെ നിക്ഷേപങ്ങള്‍ ബൗദ്ധിക സ്വത്തവകാശ തലത്തിലേക്ക് വികസിപ്പിക്കാനാകുന്നില്ല. സംസ്ഥാനം അതിന്റെ ജിഎസ്ഡിപിയുടെ 0.30 ശതമാനം ഗവേഷണത്തിനായി നീക്കിവയ്ക്കുന്നുണ്ട്. ഇത് അന്തര്‍ സംസ്ഥാന ശരാശരിയായ 0.24 ശതമാനത്തേക്കാള്‍ കൂടുതലാണ്. എന്നാല്‍ 0.14 പേറ്റന്റ് അപേക്ഷകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. 14 പ്രധാന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 13-ാം സ്ഥാനത്താണ് കേരളമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ ‘കേരള ഇക്കണോമി’ എന്ന എഡിഷനില്‍ വ്യക്തമാക്കുന്നു.

ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റില്‍ തുക നീക്കിവയ്ക്കുന്നുണ്ടെങ്കിലും പേറ്റന്റ് ജനറേഷനില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറും മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമായ രാജേഷ് മെനി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ‘എവിഡന്‍സ്-ബേസ്ഡ് ഫിനാന്‍ഷ്യല്‍ ഫോര്‍ കേരളാസ് നോളജ് എക്കണോമി: പേറ്റന്റ് മെട്രിക്‌സ് ഫോര്‍ പോളിസി റിഫോം’ എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

മൊത്തം വിഹിതത്തിന്റെ 44.81 ശതമാനം ലഭിച്ചിട്ടും, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേരളത്തിലെ പേറ്റന്റുകളില്‍ 7.29 ശതമാനം മാത്രമേ നേടിയിട്ടുള്ളൂ. കാര്‍ഷിക ഗവേഷണത്തിന് 14.03 ശതമാനം ഫണ്ട് ലഭിച്ചു, പക്ഷേ 1.65 ശതമാനം പേറ്റന്റുകളാണ് നേടിയത്. അതേസമയം വ്യവസായ ഗവേഷണ രംഗത്ത് താരതമ്യേന മികച്ച പ്രകടനമാണ്. വ്യവസായ രംഗത്ത് 9.16 ശതമാനം മാത്രം വകയിരുത്തിയപ്പോള്‍, 24 ശതമാന പേറ്റന്റുകളാണ് ലഭിച്ചത്. ഗവേഷണ സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള വിജ്ഞാന കൈമാറ്റ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഫണ്ടിങ്ങ് മോഡലുകള്‍ നടപ്പിലാക്കുക തുടങ്ങിയവ ഈ മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന് രാജേഷ് പറഞ്ഞു.