കാസ്‌ട്രോയും ചെഗുവും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു

കാസ്‌ട്രോയും ചെഗുവും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു

കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു.

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്….

കൊല്ലം കടയ്ക്കൽ കോട്ടപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

കൊല്ലം കടയ്ക്കൽ കോട്ടപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

കൊല്ലം കടയ്ക്കൽ കോട്ടപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.

കോട്ടപ്പുറം ആരാമത്തിൽ ഷാജി ആണ് മരിച്ചത് (50).

ഇന്നലെ രാത്രിയിൽ ഓട്ടോറിക്ഷ വളയ്ക്കുന്നതിനിടയിൽ ഓട്ടോറിക്ഷ മറി*യുകയായിരുന്നു രാവിലെയാണ് നാട്ടുകാർ ഓട്ടോറിക്ഷ മറിഞ്ഞു കിടക്കുന്നത് അറിയുന്നത്. ഓട്ടോറിക്ഷ മാറ്റി ഓട്ടോറിക്ഷയുടെ അടിയിൽ കിടന്നഷാജിയെ ഉടനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കടക്കൽ പോലീസ് മറ്റ് നിയമ നടപടികൾ സ്വീകരിച്ചു വരുന്നു..

കടയ്ക്കൽ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്

പണി വരുന്നുണ്ട് അവറാച്ചാ! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും

പണി വരുന്നുണ്ട് അവറാച്ചാ! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും

തിരുവനന്തപുരം: സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. പുതുതായി ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വാഹന ചട്ടങ്ങൾ, 2026 പ്രകാരം വാഹൻ ചാലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കിയിരിക്കുന്നത്. പുതുതായി ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ള പിഴ അടയ്ക്കണം. വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും.

വാഹന ചട്ടങ്ങള്‍ കര്‍ശനം, ശ്രദ്ധിക്കേണ്ടവ
1. 2026 ജനുവരി 1 മുതൽ ഒരാൾക്ക് ഒരു വർഷത്തിനുള്ളിൽ 5 ചാലാൻ അല്ലെങ്കിൽ അതിലധികം ലഭിച്ചാൽ, അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സ്വയമേവ അയോഗ്യമായി (Disqualified) പ്രഖ്യാപിക്കും.

2. ഒരു ചാലാൻ നൽകിയാൽ, 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം
3. ചാലാൻ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. നികുതി അടയ്ക്കൽ ഒഴികെ, പരിവാഹൻ സൈറ്റിൽ മറ്റ് യാതൊരു സേവനങ്ങളും അനുവദിക്കുകയില്ല. വിലാസമാറ്റം, ഉടമസ്ഥാവകാശ മാറ്റം, വാഹന വർഗ്ഗമാറ്റം, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ലഭ്യമാകില്ല.

4. കുടിശ്ശിക ചാലാൻ ഉള്ള വാഹനങ്ങൾ, ചാലാൻ അടയ്ക്കുന്നതുവരെ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചിരുത്താൻ അധികാരമുള്ളതാണ്.

5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആർ.സി. ഉടമയ്‌ക്കെതിരെയാകും എല്ലാ നിയമനടപടികളും. (മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നാൽ, അത് തെളിയിക്കാനുള്ള ബാധ്യത ഉടമയ്ക്കാണ്.)
6. ഒരു വ്യക്തിക്ക് ചാലാൻ ചോദ്യം ചെയ്യണമെങ്കിൽ, അയാൾ തന്നെ കോടതിയെ സമീപിക്കണം. മുമ്പ് വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ തെറ്റ് നടന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത വ്യക്തിക്കായിരിക്കും.

ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

കോഴിക്കോട്: ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. താന്‍ ഭാഗമായ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും തരൂര്‍ പ്രതികരിച്ചു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററി ഫെസ്റ്റിവെല്ലിലെ സെഷനില്‍ ആണ് തരൂര്‍ വിവാദ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നത്.

അധാര്‍മ്മികമായ പ്രവൃത്തികള്‍ക്ക് രാജ്യം കനത്ത തിരിച്ചടി നല്‍കണം എന്ന് വ്യക്തമാക്കുന്നതായിരുന്നു പഹല്‍ഗാം വിഷയം പരാമര്‍ശിച്ചുകൊണ്ടുള്ള ലേഖനത്തില്‍ താന്‍ പറഞ്ഞത്. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ദേശീയ താല്‍പ്പര്യം സംബന്ധിച്ച വിഷയങ്ങളില്‍ ഈ ഭിന്നതയ്ക്ക് അപ്പുറത്തുള്ള കൂട്ടായ്മയാണ് ഉണ്ടാകേണ്ടത്, എന്നും തരൂര്‍ പറയുന്നു.

‘ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കും? ‘എന്ന ചോദ്യം ഉന്നയിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് തരൂര്‍ പറഞ്ഞു. ‘ഇന്ത്യ അപകടത്തിലാകുമ്പോള്‍, ഇന്ത്യയുടെ സുരക്ഷയും ലോകത്ത് സ്ഥാനവും പരിഗണിക്കപ്പെടുമ്പോള്‍ രാജ്യ താത്പര്യമാണ് ആദ്യം പരിഗണിക്കപ്പെടുന്നത്. ഇന്ത്യ വികസനത്തിലാണ് ശ്രദ്ധയൂന്നേണ്ടത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളിലല്ല. തീവ്രവാദക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളില്‍ ഇത്തരം പ്രതിരോധങ്ങള്‍ അവസാനിക്കണം എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തരൂര്‍ മുന്‍ നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ടുള്ള പ്രതികരണം നടത്തുന്നത്. കൊച്ചിയില്‍ അടുത്തിടെ നടന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടി പരിപാടിയില്‍ മതിയായ പരിഗണന തരൂരിന് ലഭിച്ചില്ലെന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മൂലം കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്നും ശശി തരൂര്‍ വിട്ടു നിന്നിരുന്നു.

രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ കാര്യവട്ടത്തോ?, ക്ലബ് അധികൃതർ സന്ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് കെസിഎ

രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ കാര്യവട്ടത്തോ?, ക്ലബ് അധികൃതർ സന്ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് കെസിഎ

തിരുവനന്തപുരം: ഐ പി എൽ മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം വേദിയാകുമോ?, ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ. നിരവധി കടമ്പകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത് എന്നും മത്സരം വന്നാൽ കെ സി എ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

” മത്സരങ്ങൾ വന്നാൽ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കും,പക്ഷെ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഒന്നും ബി സി സി ഐയിൽ നിന്നും വന്നിട്ടില്ല. തുടർച്ചയായി കാര്യവട്ടത്ത് അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾ നടത്തുന്നുണ്ട്. ഗ്രൗണ്ട് പൂർണ്ണ സജ്ജമാണ് ” വിനോദ് എസ് കുമാർ പറഞ്ഞു.

അടുത്തിടെ നടന്ന വനിതാ ടി20 മത്സരം കാണാൻ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്നിരുന്നു. നിലവിൽ ജയ്‌പൂരിലെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അവർ വിവിധ വേദികൾ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. തീരുമാനം ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കോർപറേറ്റ് ബോക്സ് അടക്കമുള്ള സൗകര്യങ്ങൾ കെ സി എ ഒരുക്കുന്നുണ്ട്. ബി സി സി ഐ മത്സരങ്ങൾക്കായി സ്റ്റേഡിയം തുടർച്ചയായി പരിഗണിക്കുന്നുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

‘സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി’; മലയാളി താരത്തിനെതിരെ കടുത്ത രോഷം

‘സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി’; മലയാളി താരത്തിനെതിരെ കടുത്ത രോഷം

റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും തുടരെ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. ആദ്യ മത്സരത്തിൽ 10 റൺസിലും രണ്ടാം പോരാട്ടത്തിൽ 6 റൺസിലും പുറത്തായാണ് സഞ്ജു നിരാശപ്പെടുത്തിയത്. രണ്ടാം പോരിൽ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ലൈഫ് കിട്ടിയിരുന്നു. എന്നിട്ടും അവസരം മുതലെടുത്തില്ല. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് ന്യൂസിലൻഡ് ഫീൽഡർ ഡെവോൺ കോൺവെ വിട്ടുകളഞ്ഞു. കോൺവെയുടെ കൈയിൽ തട്ടി പന്ത് സിക്സാവുകയും ചെയ്തു. അത് ക്യാച്ചായി മാറിയിരുന്നെങ്കിൽ സഞ്ജു പൂജ്യത്തിൽ പുറത്താകുമായിരുന്നു.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ അതിവേ​ഗം നഷ്ടമായിരുന്നു. സഞ്ജു ആറ് റൺസിലും അഭിഷേക് ​ഗോൾഡൻ ഡക്കായും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ഏറെ കാലത്തിനു ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ മിന്നും ഇന്നിങ്സ് കളിച്ച് ഇന്ത്യയെ അതിവേ​ഗം കളിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. താരത്തിന്റെ തകർപ്പൻ ബാറ്റിങിൽ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഒപ്പം ചേർന്നു രക്ഷിച്ചെടുക്കുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി ഇഷാനെ ഓപ്പണറാക്കണമെന്ന മുറവിളിയും ഇപ്പോൾ ഉയരുന്നുണ്ട്.

സഞ്ജുവിന്റെ ബാക് അപ് ഓപ്പണറായാണ് ഇഷാനെ ലോകകപ്പ് ടീമിലേക്ക് പരി​ഗണിച്ചത്. തിലക് വർമയ്ക്ക് പരിക്കേറ്റതോടെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മൂന്നാം നമ്പറിൽ അവസരം ലഭിച്ചു. കിട്ടിയ അവസരം ആദ്യ കളിയിൽ വിനിയോ​ഗിക്കാനായില്ലെങ്കിലും രണ്ടാം പോരിൽ താരത്തിനു തിളങ്ങാനായി. അതും ടീമിനു അനിവാര്യമായ ഘട്ടത്തിൽ ഉജ്ജ്വലമായ ഇന്നിങ്സ് കളിച്ച് ഇംപാക്ടുണ്ടാക്കാൻ താരത്തിനായി. അത്തരത്തിലുള്ള പ്രകടനം സഞ്ജുവിൽ നിന്നു കാണാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സഞ്ജു ഫ്രോഡാണെന്നും പിആറിന്റെ ബലത്തിലാണ് ടീമിലെത്തുന്നതു എന്നതടക്കമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. വിരമിക്കാൻ സമയമായെന്നും ചിലർ കുറിച്ചു.

സഞ്ജുവിനെ ടീമിലെടുക്കുന്നു. പ്രകടനം നടത്താത്തതിനാൽ പുറത്താക്കുന്നു. പിആർ ടീമിനെ സജ്ജമാക്കുന്നു. വീണ്ടും ടീമിലെത്തുന്നു. അങ്ങേയറ്റം ഫ്രോഡായ കളിക്കാരൻ. സേവനങ്ങൾക്ക് നന്ദി. വിരമിക്കാൻ സമയമായി. തുടങ്ങിയ ആക്ഷേപങ്ങളാണ് താരത്തിനെതിരെ ഉയർന്നത്.

ഞായറാഴ്ച ​ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ടി20 സഞ്ജുവിന് നിർണായകമാണ്. ഈ മത്സരത്തിലും പരാജയപ്പെട്ടാൽ പ്ലെയിങ് ഇലവനിലെ മലയാളി താരത്തിന്റെ സാന്നിധ്യം പോലും തുലാസിലാകും. നാലാം പോരാട്ടത്തിൽ തിലക് തിരിച്ചെത്തിയാൽ വിക്കറ്റ് കീപ്പറായി ഇഷാനായിരിക്കും നറുക്ക് വീഴുക.