ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

കോഴിക്കോട്: ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. താന്‍ ഭാഗമായ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും തരൂര്‍ പ്രതികരിച്ചു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററി ഫെസ്റ്റിവെല്ലിലെ സെഷനില്‍ ആണ് തരൂര്‍ വിവാദ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നത്.

അധാര്‍മ്മികമായ പ്രവൃത്തികള്‍ക്ക് രാജ്യം കനത്ത തിരിച്ചടി നല്‍കണം എന്ന് വ്യക്തമാക്കുന്നതായിരുന്നു പഹല്‍ഗാം വിഷയം പരാമര്‍ശിച്ചുകൊണ്ടുള്ള ലേഖനത്തില്‍ താന്‍ പറഞ്ഞത്. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ദേശീയ താല്‍പ്പര്യം സംബന്ധിച്ച വിഷയങ്ങളില്‍ ഈ ഭിന്നതയ്ക്ക് അപ്പുറത്തുള്ള കൂട്ടായ്മയാണ് ഉണ്ടാകേണ്ടത്, എന്നും തരൂര്‍ പറയുന്നു.

‘ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കും? ‘എന്ന ചോദ്യം ഉന്നയിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് തരൂര്‍ പറഞ്ഞു. ‘ഇന്ത്യ അപകടത്തിലാകുമ്പോള്‍, ഇന്ത്യയുടെ സുരക്ഷയും ലോകത്ത് സ്ഥാനവും പരിഗണിക്കപ്പെടുമ്പോള്‍ രാജ്യ താത്പര്യമാണ് ആദ്യം പരിഗണിക്കപ്പെടുന്നത്. ഇന്ത്യ വികസനത്തിലാണ് ശ്രദ്ധയൂന്നേണ്ടത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളിലല്ല. തീവ്രവാദക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളില്‍ ഇത്തരം പ്രതിരോധങ്ങള്‍ അവസാനിക്കണം എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തരൂര്‍ മുന്‍ നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ടുള്ള പ്രതികരണം നടത്തുന്നത്. കൊച്ചിയില്‍ അടുത്തിടെ നടന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടി പരിപാടിയില്‍ മതിയായ പരിഗണന തരൂരിന് ലഭിച്ചില്ലെന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മൂലം കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്നും ശശി തരൂര്‍ വിട്ടു നിന്നിരുന്നു.

രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ കാര്യവട്ടത്തോ?, ക്ലബ് അധികൃതർ സന്ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് കെസിഎ

രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ കാര്യവട്ടത്തോ?, ക്ലബ് അധികൃതർ സന്ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് കെസിഎ

തിരുവനന്തപുരം: ഐ പി എൽ മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം വേദിയാകുമോ?, ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ. നിരവധി കടമ്പകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത് എന്നും മത്സരം വന്നാൽ കെ സി എ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

” മത്സരങ്ങൾ വന്നാൽ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കും,പക്ഷെ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഒന്നും ബി സി സി ഐയിൽ നിന്നും വന്നിട്ടില്ല. തുടർച്ചയായി കാര്യവട്ടത്ത് അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾ നടത്തുന്നുണ്ട്. ഗ്രൗണ്ട് പൂർണ്ണ സജ്ജമാണ് ” വിനോദ് എസ് കുമാർ പറഞ്ഞു.

അടുത്തിടെ നടന്ന വനിതാ ടി20 മത്സരം കാണാൻ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്നിരുന്നു. നിലവിൽ ജയ്‌പൂരിലെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അവർ വിവിധ വേദികൾ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. തീരുമാനം ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കോർപറേറ്റ് ബോക്സ് അടക്കമുള്ള സൗകര്യങ്ങൾ കെ സി എ ഒരുക്കുന്നുണ്ട്. ബി സി സി ഐ മത്സരങ്ങൾക്കായി സ്റ്റേഡിയം തുടർച്ചയായി പരിഗണിക്കുന്നുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

‘സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി’; മലയാളി താരത്തിനെതിരെ കടുത്ത രോഷം

‘സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി’; മലയാളി താരത്തിനെതിരെ കടുത്ത രോഷം

റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും തുടരെ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. ആദ്യ മത്സരത്തിൽ 10 റൺസിലും രണ്ടാം പോരാട്ടത്തിൽ 6 റൺസിലും പുറത്തായാണ് സഞ്ജു നിരാശപ്പെടുത്തിയത്. രണ്ടാം പോരിൽ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ലൈഫ് കിട്ടിയിരുന്നു. എന്നിട്ടും അവസരം മുതലെടുത്തില്ല. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് ന്യൂസിലൻഡ് ഫീൽഡർ ഡെവോൺ കോൺവെ വിട്ടുകളഞ്ഞു. കോൺവെയുടെ കൈയിൽ തട്ടി പന്ത് സിക്സാവുകയും ചെയ്തു. അത് ക്യാച്ചായി മാറിയിരുന്നെങ്കിൽ സഞ്ജു പൂജ്യത്തിൽ പുറത്താകുമായിരുന്നു.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ അതിവേ​ഗം നഷ്ടമായിരുന്നു. സഞ്ജു ആറ് റൺസിലും അഭിഷേക് ​ഗോൾഡൻ ഡക്കായും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ഏറെ കാലത്തിനു ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ മിന്നും ഇന്നിങ്സ് കളിച്ച് ഇന്ത്യയെ അതിവേ​ഗം കളിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. താരത്തിന്റെ തകർപ്പൻ ബാറ്റിങിൽ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഒപ്പം ചേർന്നു രക്ഷിച്ചെടുക്കുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി ഇഷാനെ ഓപ്പണറാക്കണമെന്ന മുറവിളിയും ഇപ്പോൾ ഉയരുന്നുണ്ട്.

സഞ്ജുവിന്റെ ബാക് അപ് ഓപ്പണറായാണ് ഇഷാനെ ലോകകപ്പ് ടീമിലേക്ക് പരി​ഗണിച്ചത്. തിലക് വർമയ്ക്ക് പരിക്കേറ്റതോടെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മൂന്നാം നമ്പറിൽ അവസരം ലഭിച്ചു. കിട്ടിയ അവസരം ആദ്യ കളിയിൽ വിനിയോ​ഗിക്കാനായില്ലെങ്കിലും രണ്ടാം പോരിൽ താരത്തിനു തിളങ്ങാനായി. അതും ടീമിനു അനിവാര്യമായ ഘട്ടത്തിൽ ഉജ്ജ്വലമായ ഇന്നിങ്സ് കളിച്ച് ഇംപാക്ടുണ്ടാക്കാൻ താരത്തിനായി. അത്തരത്തിലുള്ള പ്രകടനം സഞ്ജുവിൽ നിന്നു കാണാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സഞ്ജു ഫ്രോഡാണെന്നും പിആറിന്റെ ബലത്തിലാണ് ടീമിലെത്തുന്നതു എന്നതടക്കമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. വിരമിക്കാൻ സമയമായെന്നും ചിലർ കുറിച്ചു.

സഞ്ജുവിനെ ടീമിലെടുക്കുന്നു. പ്രകടനം നടത്താത്തതിനാൽ പുറത്താക്കുന്നു. പിആർ ടീമിനെ സജ്ജമാക്കുന്നു. വീണ്ടും ടീമിലെത്തുന്നു. അങ്ങേയറ്റം ഫ്രോഡായ കളിക്കാരൻ. സേവനങ്ങൾക്ക് നന്ദി. വിരമിക്കാൻ സമയമായി. തുടങ്ങിയ ആക്ഷേപങ്ങളാണ് താരത്തിനെതിരെ ഉയർന്നത്.

ഞായറാഴ്ച ​ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ടി20 സഞ്ജുവിന് നിർണായകമാണ്. ഈ മത്സരത്തിലും പരാജയപ്പെട്ടാൽ പ്ലെയിങ് ഇലവനിലെ മലയാളി താരത്തിന്റെ സാന്നിധ്യം പോലും തുലാസിലാകും. നാലാം പോരാട്ടത്തിൽ തിലക് തിരിച്ചെത്തിയാൽ വിക്കറ്റ് കീപ്പറായി ഇഷാനായിരിക്കും നറുക്ക് വീഴുക.

ഭാ​ഗ്യശാലി എവിടെയെന്ന് സൂചനകൾ പുറത്ത്, 20 കോടിയുടെ ഭാ​ഗ്യം ഇത്തവണ കോട്ടയം ജില്ലയിലേക്ക്

ഭാ​ഗ്യശാലി എവിടെയെന്ന് സൂചനകൾ പുറത്ത്, 20 കോടിയുടെ ഭാ​ഗ്യം ഇത്തവണ കോട്ടയം ജില്ലയിലേക്ക്

ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളിയിലാണ് . ന്യൂ ലക്കി സെൻററിൽ ആണ് ടിക്കറ്റ് വിറ്റത്. 20 കോടിയാണ് ഒന്നാം സമ്മാനം.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ
XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230208, XC-103751, XJ-407914, XC-239163, XJ-361121, XC-312872, XC-203258, XJ-474940, XB-359237, ΧΑ-528505, XK-136517, ΧΕ-130140.

മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ –

XA-186875
XB-270516
XC-320074
XD-524852
XE-405008
XG-392937
XH-255158
XJ-251283
XK-265116
XL-274908
XA-313052
XB-614143
XC-327710
XD-243814
XE-131125
XG-524942
XH-473917
XJ-448784
XK-619119
XL-228819.

(ടിക്കറ്റുകൾ സർക്കാരിൻ്റെ ഔദ്യോഗിക ഫലവുമായി ഒത്തുനോക്കേണ്ടതാണ്)

ആകെ വിറ്റത് 54,08,880 ടിക്കറ്റുകളാണ്.

ക്രിസ്തുമസ് പുതുവത്സര ബംബർ 3 രണ്ടാം സമ്മാനം ആറ്റിങ്ങൽ ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റിന്

ക്രിസ്തുമസ് പുതുവത്സര ബംബർ 3 രണ്ടാം സമ്മാനം ആറ്റിങ്ങൽ ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റിന്

ക്രിസ്തുമസ് പുതുവത്സര ബംബർ രണ്ടാം സമ്മാനം ഒരു കോടി രൂപയുടെ 3 ടിക്കറ്റുകൾ ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിക്ക് കെ.എസ്.ആർ.ടി.സി യ്ക്ക് എതിരെയുള്ള കൗണ്ടറിൽ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. കൂടാതെ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും രണ്ടാം സമ്മാനമായി ഓരോ കോടി രൂപയും ഭഗവതി വിറ്റ ടിക്കറ്റിന് ലഭിച്ചു..

കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന്‍ കിഷന്‍, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന്

കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന്‍ കിഷന്‍, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന്

റായ്പുര്‍: രണ്ട് അര്‍ധസെഞ്ചറിയുടെ മികവില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷനും (32 പന്തില്‍ 76) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് (37 പന്തില്‍ 82*) ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം വെറും 15.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഏഴു വിക്കറ്റ് ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 20നു ലീഡുയര്‍ത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയില്‍.

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു, രണ്ടാം പന്തില്‍ കിട്ടിയ ലൈഫ് കളഞ്ഞുകുളിച്ചാണ് അനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്തായത്. ഒരു സിക്‌സറിലൂടെ ആറു റണ്‍സ് നേടിയ താരത്തെ മാറ്റ് ഹെന്റിയാണ് രചിന്‍ രവീന്ദ്രയുടെ കൈകളില്‍ എത്തിച്ചത്. തൊട്ടടുത്ത ഓവറില്‍ പവര്‍ഹിറ്റര്‍ അഭിഷേക് ശര്‍മ (0) ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ ഇന്ത്യ ഞെട്ടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 1.1 ഓവറില്‍ 2ന് 6 എന്ന നിലയിലായി.

ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡ് കുതിച്ചു. മറുവശത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാഴ്ചകാരനാക്കി ന്യൂസീലന്‍ഡ് ബോളര്‍മാരെ ഇഷാന്‍ കിഷന്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവര്‍പ്ലേ അവസാനിക്കും മുന്‍പു തന്നെ വെറും 21 പന്തില്‍ താരം അര്‍ധസെഞ്ചറി തികച്ചു. കിവീസ് ബൗളര്‍മാരെ തകര്‍ത്തടിച്ച ഇഷാന്‍ ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. സൂര്യകുമാര്‍ യാദവിനെ ഒരുവശത്ത് നിര്‍ത്തി ഒറ്റയ്ക്കാണ് കിഷന്‍ ടീമിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ – സൂര്യ സഖ്യം വെറും 48 പന്തില്‍ നിന്ന് 122 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ഈ കൂട്ടുകെട്ടാണ്. ന്യൂസീലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചറിയാണ് ഇത്. കഴിഞ്ഞ മത്സരത്തില്‍ 22 പന്തില്‍ അര്‍ധസെഞ്ചറി തികച്ച അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡാണ് തൊട്ടടുത്ത മത്സരത്തില്‍ ഇഷാന്‍ തകര്‍ത്തത്. രാജ്യാന്തര ട്വന്റി20യില്‍ രണ്ടര വര്‍ഷത്തിനു ശേഷമാണ് ഇഷാന്‍ അര്‍ധസെഞ്ചറി നേടുന്നത്. 2023 നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇഷാന്‍ ഇതിനു മുന്‍പ് അര്‍ധസെഞ്ചറി നേടിയത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ ന്യൂസിലന്‍ഡ് ആറുവിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിരുന്നു.