ചാത്തന്നൂരിൽ ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി

ചാത്തന്നൂരിൽ ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി

ചാത്തന്നൂർ: ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി. പ്രതികൾ പോലിസ് കസ്റ്റഡിയിൽ.

കൊട്ടിയം നടുവിലക്കര ദിലീപ് ഭവൻ ദിലീപ് (42)ആണ് മരിച്ചത്. പ്രതികളായ
കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30)നെയും ഭാര്യയെയുമാണ്
കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ട് വന്ന ദിലീപിന്റെ ദേഹത്ത് പാടുകൾ കണ്ടത് കൊണ്ട് മെഡിക്കൽ കോളേജ് അധികൃതർ പോലീസിനെ അറിയിക്കുകയും മെഡിക്കൽ കോളേജിൽ എത്തിയ പോലീസ്, ആശുപത്രിയിൽ കൊണ്ട് വന്നയാളെയും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് പോലീസ് പ്രതിയുമായി ഉളിയനാട് കെ പി ഗോപാലൻ മെമ്മോറിയൽ ലൈബ്രറിയ്ക്ക് സമീപത്ത് കനാലിന് സമീപമുള്ള വാടകവീട്ടിൽ എത്തുകയും തുടർന്ന് നടന്ന തെളിവെടുപ്പിൽ കൊലപാതകം നടന്നതെന്നു പ്രതി സമ്മതിച്ചു.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്….. കല്ലുവാതുക്കൽ സ്വദേശിയായ പ്രതിയുടെ ഭാര്യയ്ക്ക് മരിച്ചയാൾ ഫോണിൽ സ്ഥിരമായി മെസ്സേജ് അയച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം പറഞ്ഞു തീർക്കുവാൻ വേണ്ടി ഫോണിൽ ഉളിയനാടുള്ള കൂട്ടുകാരന്റെ വാടക വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദ്ധനത്തിൽ അവശനായി വീണ ദിലീപിനെ പ്രതികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരുന്നു.

വാടകവീട് പൂട്ടി പോലിസ് സീൽ ചെയ്തു. മരിച്ച ദിലീപിന്റെ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി

കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി

ഇറാൻ – യുഎസ്, ഇസ്രയേൽ സംഘർഷം തുടങ്ങിയ ശേഷം ആദ്യ കപ്പൽ ഇന്ത്യയിലെത്തി . ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കപ്പൽ എത്തിച്ചേർന്നത്. സൗദി അറേബ്യയിൽ നിന്നുള്ള ലിബിയൻ ഫ്ലാഗ് കപ്പലാണ് മുംബൈ തീരത്ത് എത്തിയത്.

രണ്ട് ദിവസം മുൻപ് കപ്പലിന് ഹോർമൂസ് കടലിടുക്ക് കടക്കാൻ അനുമതി കിട്ടി. ഷെൻലോങ് സൂയസ്മാക്സ് കപ്പലാണ് ഇന്ത്യയിൽ എത്തിയത്. 135,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമയാണ് കപ്പൽ എത്തിയത്. കപ്പൽ നിലവിൽ മുംബൈ തീരത്താനുള്ളത്. ലൈബീരിയ പതാക വഹിച്ച ഷെൻലോങ് സൂയസ്മാക്സ് മാർച്ച് 1 ന് സൗദി തുറമുഖമായ റാസ് തനുരയിൽ നിന്ന് ക്രൂഡ് കയറ്റി രണ്ട് ദിവസത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്.

അതേസമയം ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ നേരത്തെ അനുമതി നൽകിയിരുന്നു. ക്രൂഡ് ഓയിലും പാചകവാതകവുമായി വന്ന ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് കപ്പലുകളെ കടത്തിവിടാനാണ് ഇറാൻ ഭരണകൂടം തീരുമാനിച്ചത്ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ടെലിഫോൺ ചർച്ചകളെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചിരുന്നു. ഇത് ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് പ്രത്യേക ഇളവ് നൽകാൻ ഇറാൻ തയ്യാറായത്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാൻ ഇന്ത്യൻ നാവികസേനയും വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ നൽകിയ ഈ അനുമതി വലിയ തോതിൽ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ധനക്കപ്പലുകൾ സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നതോടെ വിപണിയിലെ ആശങ്കകൾക്കും പരിഹാരമാകും.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥി പട്ടിക

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥി പട്ടിക

1. മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ
2. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു
3. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ
4. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
5. തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍
6. അഴീക്കോട്‌ – കെ.വി സുമേഷ്‌
7. കല്ല്യാശ്ശേരി – എം വിജിന്‍
8. ധര്‍മ്മടം – പിണറായി വിജയന്‍
9. മട്ടന്നൂര്‍ – വി.കെ സനോജ്‌
10. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
11. തലശ്ശേരി – കാരായി രാജന്‍
12. മാനന്തവാടി – ഒ.ആര്‍ കേളു
13. സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍
14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍
16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌
17. കൊയിലാണ്ടി – കെ ദാസന്‍
18. കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍
19. ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌
20. തിരുവമ്പാടി – ലിന്റോ ജോസഫ്‌
21. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
22. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
23. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ
24. മങ്കട – എം.പി അലവി
25. തൃത്താല – എം.ബി രാജേഷ്‌
26. തരൂര്‍ – പി.പി സുമോദ്‌
27. ആലത്തൂര്‍ – ടി.എം ശശി
28. നെന്മാറ – കെ പ്രേമന്‍
29. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
31. കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ – എ പ്രഭാകരന്‍
33. കുന്നംകുളം – എ.സി മൊയ്‌തീന്‍
34. ചേലക്കര – യു.ആര്‍ പ്രദീപ്‌
35. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌
36. ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍
37. പുതുക്കാട്‌ – കെ.കെ രാമചന്ദ്രന്‍
38. ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
40. അങ്കമാലി – സാജു പോള്‍
41. ആലുവ – അഡ്വ. എ.എം ആരിഫ്‌
42. കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍
43. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
44. കളമശ്ശേരി – പി രാജീവ്‌
45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌
46. കൊച്ചി – കെ.ജെ മാക്‌സി
47. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
48. കോതമംഗലം – ആന്റണി ജോണ്‍
49. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
50. ദേവികുളം – അഡ്വ. എ രാജ
51. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
52. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍
54. അരൂര്‍ – ദലീമ
55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍
56. അമ്പലപ്പുഴ – എച്ച്‌ സലാം
57. കായംകുളം – അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
59. മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍
60. ആറന്മുള – വീണാ ജോര്‍ജ്ജ്‌
61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
62. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
63. കുണ്ടറ – എസ്‌.എല്‍ സജികുമാര്‍
64. ഇരവിപുരം – എം നൗഷാദ്‌
65. കൊല്ലം – എസ്‌ ജയമോഹന്‍
66. വര്‍ക്കല – അഡ്വ. വി ജോയി
67. ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക
68. വാമനപുരം – അഡ്വ. ഡി.കെ മുരളി
69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
70. വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌
71. നേമം – വി ശിവന്‍കുട്ടി
72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌
73. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
74. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
75. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍
1. കുന്നമംഗലം – പി.ടി.എ റഹീം
2. താനൂര്‍ – വി അബ്‌ദുറഹ്മാന്‍
3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
4. നിലമ്പൂര്‍ – യു ഷറഫലി
5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍
6. ചവറ – ഡോ: സുജിത്‌ വിജയന്‍

മാഹി – അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. അനു എബ്രഹാം, ശ്രുതി, വിഷ്ണുദർശൻ എന്നിവർ യൂത്ത് മാർച്ചിന് നേതൃത്വം നൽകി.

മാമ്പള്ളിയിൽ നിന്നും ആരംഭിച്ച യൂത്ത് മാർച്ച് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ജംഗ്ഷനിൽ യൂത്ത് മാർച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് ചേർന്ന സമ്മേളനം സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്ര ഉദ്ഘാടനം ചെയ്തു. സേവിയർ, ദീപക്, അതുല്യ മഹേഷ്‌, നന്ദു ദാസ്, വൈശാഖ് എന്നിവർ സംസാരിച്ചു.

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ ആക്രമിച്ച് മൊബൈല്‍ഫോണും മാലയും കവര്‍ന്നു. കണ്ണൂര്‍ സ്വദേശിനി ജസ്‌ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

തലയില്‍ തുണിയിട്ട് മൂടിയശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് യുവതി പറയുന്നു. കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയില്‍വേ പാലത്തിന്റെ തൂണില്‍ തലയിടിപ്പിച്ചു എന്നും പറയുന്നു. യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയുടെ തലയില്‍ സ്റ്റിച്ചിട്ടിരിക്കുകയാണ്. ഒരു പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.

അമ്പലപ്പുഴയിൽ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും

അമ്പലപ്പുഴയിൽ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും

പാർട്ടിയോട് പിണങ്ങി മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരൻ കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നില്ല.

സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്.