സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ ഇടതുമുന്നണി നീക്കം. ആദ്യഘട്ട പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനാണ് ശ്രമം. ഇടതുമുന്നണി തെരഞ്ഞെടുപ്പിന് പൂര്‍ണ്ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാക്കളും വ്യക്തമാക്കിയിരുന്നു. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിതെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനായി വൈകീട്ട് നാലിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

എല്‍ഡിഎഫില്‍ മുഴുവന്‍ സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും അന്തിമ ധാരണയായിട്ടുണ്ട്. സിപിഎമ്മിനൊപ്പം ഘടകക്ഷികളും സ്ഥാനാര്‍ഥികളെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും.

പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാം വട്ടവും അധികാരത്തിലെത്തും എന്ന പ്രചാരണമാണ് എല്‍ഡിഎഫ് ക്യാംപ് നടത്തുന്നത്. ഭരണവിരുദ്ധ വികാരവും അഴിമതിയും ഉയര്‍ത്തി കാണിച്ച് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കും. ബിജെപിയും നാളെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും. എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും ബിജെപി ആദ്യം പ്രഖ്യാപിക്കുക. ചില സീറ്റുകളെച്ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം തുടരുകയാണ്.

വർക്കല വെന്നികോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വർക്കല വെന്നികോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വർക്കല വെന്നികോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തെറ്റിക്കുളം സ്വദേശിയായ വിഷ്ണു 27 ആണ് അപകടത്തിൽ മരണപ്പെട്ടത്. വെന്നികോട് പോസ്റ്റ് ഓഫീസ്
ജംഗ്ഷനിലാണ് അപകടം നടന്നത്.

കഴിഞ്ഞദിവസം രാത്രി 12:30 യോടെ വെന്നിയോട് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പെട്രോളും ഡീസലും വലിയ ക്യാനുകളില്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രം

പെട്രോളും ഡീസലും വലിയ ക്യാനുകളില്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് വലിയ ക്യാനുകളിലും ബാരലുകളിലും ഇന്ധനം വില്‍ക്കുന്നത് തടയാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളോ ഇന്ധനക്ഷാമം ഉണ്ടായേക്കാം എന്ന പ്രചരണങ്ങളോ കാരണം ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം ശേഖരിച്ചുവെക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്.

ഇന്ധനം അനാവശ്യമായി പൂഴ്ത്തിവെക്കുന്നത് വിപണിയില്‍ കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുമെന്നും, അത് അവശ്യ സര്‍വീസുകളെ ബാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഖരം ഉണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി ജംഗ്ഷൻ വിളയിൽ റസിഡൻസ് സൊസൈറ്റി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ മേഖലാ കമ്മിറ്റി
പു ക സ പ്രസിഡന്റ് സുജകമല അധ്യക്ഷയായി. പ്രൊഫസർ എം ചന്ദ്രബാബു, സാബു വി ആർ, കരവാരം രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രതിരോധമേഖലയ്ക്ക് കരുത്തുകൂട്ടാന്‍ ഹൈപവര്‍ ലേസര്‍ ആയുധം ‘ദുര്‍ഗ’ സേനയുടെ ഭാഗമാകുന്നു

പ്രതിരോധമേഖലയ്ക്ക് കരുത്തുകൂട്ടാന്‍ ഹൈപവര്‍ ലേസര്‍ ആയുധം ‘ദുര്‍ഗ’ സേനയുടെ ഭാഗമാകുന്നു

ഡൽഹി: ശത്രുരാജ്യങ്ങളുടെ ഡ്രോണ്‍ കൂട്ടങ്ങളെയും മിസൈലുകളെയും നിമിഷനേരം കൊണ്ട് ചാമ്പലാക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു. ഡിആർഡിഒ വികസിപ്പിച്ച ‘ദുര്‍ഗ-II’, ‘എംകെ-2(എ)’ എന്നീ ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ സംവിധാനങ്ങള്‍ ഇന്ത്യൻ വ്യോമ പ്രതിരോധത്തിന് പുതിയ കരുത്തേകും. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഈ സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരുകയാണ്.

പരമ്പരാഗത മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലേസര്‍ ആയുധങ്ങള്‍ക്ക് ചെലവും നന്നേ കുറവാണ്. കൂട്ടമായെത്തുന്ന ഡ്രോണ്‍ കൂട്ടങ്ങളിലെ ഓരോ ഡ്രോണിനെയും പ്രത്യേകം ലക്ഷ്യം വെച്ച് തകര്‍ക്കാനും ഇവയ്ക്ക് സാധിക്കും. 100 കിലോവാട്ടിലധികം ശേഷിയുള്ള ഒരു ഹൈപവര്‍ ലേസര്‍ ആയുധമാണ് ദുര്‍ഗ-II. ക്രൂയിസ് മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍, വിമാനങ്ങളിലെ സെന്‍സറുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഈ സംവിധാനത്തിന് കഴിയും. എംകെ-2(എ) 30 കിലോവാട്ട് ശേഷിയുള്ള ലേസര്‍ സംവിധാനമാണ്.

ചെറിയ ഡ്രോണുകളെയും ഡ്രോണ്‍ കൂട്ടങ്ങളെയും തകര്‍ക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കുര്‍ണൂല്‍ ഡ്രോണ്‍ ടെസ്റ്റ് റേഞ്ചില്‍ നടന്ന പരീക്ഷണത്തില്‍ ഒന്നിലധികം ഡ്രോണുകളെ ഈ ലേസര്‍ സംവിധാനം വിജയകരമായി തകര്‍ത്തിരുന്നു. ഇന്ത്യയുടെ ദേശീയ വ്യോമപ്രതിരോധ ശൃംഖലയായ ‘മിഷന്‍ സുദര്‍ശന്‍ ചക്ര’യുടെ ഭാഗമായി ഈ ലേസര്‍ ആയുധങ്ങളെയും ഉള്‍പ്പെടുത്താനാണ് പദ്ധതി. ഭാവിയില്‍ യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും ഇത്തരം ലേസര്‍ ആയുധങ്ങള്‍ ഘടിപ്പിക്കാനാണ് ഡിആര്‍ഡിഒ ലക്ഷ്യമിടുന്നത്.

പൊന്നറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മുടിയെഴുന്നള്ളിപ്പ് ഉത്സവത്തിനു തുടക്കമായി

പൊന്നറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മുടിയെഴുന്നള്ളിപ്പ് ഉത്സവത്തിനു തുടക്കമായി

പൊന്നറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മുടിയെഴുന്നള്ളിപ്പ് ഉത്സവത്തിനു തുടക്കമായി. മാർച്ച് 13 മുതൽ 20 വരെയാണ് പൊന്നറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മുടിയെഴുന്നള്ളിപ്പ് ഉത്സവം നടക്കുന്നത്. മാർച്ച് 15 രാവിലെ 11.30 നു പൊന്നറ സദ്യ, മാർച്ച് 17 വൈകുന്നേരം 7 മണിക്ക് മെഗാതിരുവാതിര, മാർച്ച് 19 വൈകുന്നേരം 7,30 നു അയനം നാടകവേദിയുടെ നാടകം… ഒറ്റ മുറിയിലെ പെണ്ണ്, മാർച്ച് 20 നു രാവിലെ 8 മണിക്ക് പൊന്നറ പൊങ്കാല, വൈകുന്നേരം 5 മണിക്ക് മുടിയെഴുന്നള്ളിപ്പ്, 7 മണിക്ക് ആകാശക്കാഴ്ച, രാത്രി 8 മണിക്ക് പാലാ സൂപ്പർബീറ്റസിന്റെ ഗാനമേള എന്നീ പരിപാടികളോടെ ഉത്സവം സമാപിക്കും.