സൗജന്യ നേത്രപരിശോധന ഏപ്രിൽ 18ന്

സൗജന്യ നേത്രപരിശോധന ഏപ്രിൽ 18ന്

ആറ്റിങ്ങൽ ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കാണാശുപത്രിയുമായി ചേർന്ന് കൃഷ്ണപുരം റെസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ എൽ. എം. എസ്, എൽ. പി. എസിൽ വച്ച് 18.04.26 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ നേത്രപരിശോധന നടത്തുന്നു.

തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്ന് തന്നെ തിരുനെൽവേലിയിൽ കൊണ്ടുപോയി ശാസ്ത്രക്രിയക്ക് ശേഷം തിങ്കളാഴ്ച തിരികെ എത്തിക്കുന്നതാണ്.

രോഗികളുടെ യാത്രയുടെയും ചികിത്സയുടെയും ചിലവുകൾ പൂർണമായും അരവിന്ദ് ഐ ഹോസ്പിറ്റലും ലയണസ് ക്ലബ്സ് ഇന്റർനാഷനലും ചേർന്ന് വഹിക്കുന്നതാണ്. ആവശ്യമുള്ളവർക്ക് ഒരു ബൈസ്റ്റാൻഡേറെ കൂടെ കരുതാം.

രജിസ്ട്രേഷന് വേണ്ടി താഴേപറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

9656067700
9447020466
94470 15873
73561 84877

വിഷുവിന് വേറിട്ട കണിയൊരുക്കി ലക്ഷ്മീവിലാസം ഹൈസ്‌കൂൾ

വിഷുവിന് വേറിട്ട കണിയൊരുക്കി ലക്ഷ്മീവിലാസം ഹൈസ്‌കൂൾ

ആറ്റിങ്ങൽ: പോത്തൻകോട് ലക്ഷ്‌മീ വിലാസം ഹൈസ്‌കൂളിൽ വിഷു ദിനത്തിൽ പുസ്തക്കണിയും അക്ഷരകൈനീട്ടവും സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു.

ഹെഡ്മിസ്ട്രസ് എൽ റ്റി അനീഷ് ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പിറ്റിഎ വൈസ് പ്രസിഡൻ്റ് വാവറ അമ്പലം അജി, ഡെപ്യൂട്ടി എച്ച് എം ആർ ഐ അനീഷ്, അധ്യാപകരായ എം എസ് വിനീത, വി വിനോജ്, എ നിസാറുദീൻ, പി ആർ വിനോദ്,
ഡി എസ് വിഷ്‌ണു, എസ് എൽ സുലീഷ്, എ ഷൈന, വി ആർ ബിജു ലാൽ, പി രാഹുൽ, ഡോ. ഹരികൃഷ്ണൻ, കൃഷ്‌ണനുണ്ണി, ഓഫീസ് ജീവനക്കാരായ ബീന കുമാരി, റ്റി അനീഷ്,
എ ഗോകുൽ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാനേജർ വി. രമ എല്ലാപേർക്കും കൈനീട്ടം നൽകി.

ബി. ഖദീജ ബീവി (98) അന്തരിച്ചു

ബി. ഖദീജ ബീവി (98) അന്തരിച്ചു

ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കിളിത്തട്ടിൽ വീട്ടിൽ പരേതനായ ഇബ്രാഹിം സാഹിബിന്റെ സഹധർമ്മിണി ബി. ഖദീജ ബീവി (98) അന്തരിച്ചു.

മക്കൾ: ഇ നസീർ, കെ സീനത്ത്, കെ ജമീല, ഇ താജുദ്ദീൻ, ഇ ഷിഹാബുദ്ദീൻ, പരേതരായ ഇ അബ്ദുൾ റഷീദ്, കെ ലൈലാ ബീവി.
മരുമക്കൾ: ആബിദ, അബ്ദുൾ അസീസ്, ഷൈല, അബ്ദുൾ റഹ്മാൻ, സൈനുദ്ദീൻ, നജുമ, ഷംജ.

ജി മണികണ്ഠൻ നായർ (74) അന്തരിച്ചു

ജി മണികണ്ഠൻ നായർ (74) അന്തരിച്ചു

ചിറയിൻകീഴ്: ഇരട്ടക്കലുങ്ക് പ്ലാന്തോപ്പിൽ ജി. മണികണ്ഠൻ നായർ (74) അന്തരിച്ചു.
ഭാര്യ: എസ് ഉഷ.
മക്കൾ: എം മനീഷാ പ്രമോദ്, പരേതനായ എം മഹേഷ്.
മരുമകൻ: പ്രമോദ് നായർ (ബാംഗ്ളൂർ).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

ഡൽഹി: വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി മൂന്നു ഭേദ​ഗതി ബില്ലുകളാണ് 16 മുതൽ 18 വരെ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.

131 -ാം ഭരണഘടനാ ഭേദഗതി ബില്‍, ഡിലിമിറ്റേഷന്‍ ബില്‍, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയാണ് അവതരിപ്പിക്കുക. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനഃക്രമീകരണം നടത്തുമെന്നാണ് ബില്ലിൽ പറയുന്നത്.

ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കായി സംവരണംചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം 850 ആകും. വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻ വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.

പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ,ദുരൂഹത തുടരുന്നു

പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ,ദുരൂഹത തുടരുന്നു

കോഴിക്കോട്: പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ കോംപൗണ്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.

കൊഴിഞ്ഞാംപാറ സ്വദേശിനി 25 വയസുള്ള ഫ്രാങ്കോയുടേതാണ് കുഞ്ഞ്. പള്ളിയില്‍ വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഇവർ ഉപേക്ഷിച്ചു കടന്നു കളയുക ആയിരുന്നു. സംഭവത്തിൽ ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതി വിശ്വാസ യോഗ്യമല്ലാത്ത മൊഴിയാണ് പൊലീസിന് നൽകിയത്. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിക്കും. യുവതി വിവാഹിതയാണെന്നും ഒന്നരവയസുളള കുട്ടി ഇവർക്കുണ്ടെന്നുമാണ് വിവരം.

പൊക്കിള്‍ക്കൊടിയോട് കൂടിയാണ് മൃതദേഹമാണ് പള്ളിയുടെ പിൻവശത്ത് നിന്ന് കണ്ടെത്തിയത്. ആറ് മാസം പ്രായമായുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. പള്ളിയിലെ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. പിന്നീട് ടൗൺ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ഫൊറൻസിക് വിദഗ്ധരും പൊലീസും വിശദമായ പരിശോധന നടത്തി.