ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു പഠിക്കാം; സെമസ്റ്റര്‍ ഫീസ്‌ 6500 രൂപ മാത്രം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു പഠിക്കാം; സെമസ്റ്റര്‍ ഫീസ്‌ 6500 രൂപ മാത്രം

ആറ്റിങ്ങൽ: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും  വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2022-2023 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യൽ  വർക്ക് (എം. എസ്. ഡബ്ല്യു.) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു. പഠിപ്പിക്കുന്ന സര്‍വ്വകലാശാല എന്ന പ്രത്യേകതയുമുണ്ട്. സെമസ്റ്റര്‍ ഫീസ്‌ വെറും 6500 രൂപ മാത്രമാണ്. കൂടാതെ സ്കോളര്‍ഷിപ്‌ സൗകര്യവും ലഭ്യമാണ്. 

കേരളത്തില്‍, ഒരു സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന എം. എസ്. ഡബ്ല്യു. കോഴ്സും ഇത് തന്നെയാണ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (10+ 2+ 3 പാറ്റേൺ) നേടിയവർക്ക് അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2022 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ  എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ ഓഗസ്റ്റ് 31ന് ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്,   പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.  
സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (SWAT) വഴിയായിരിക്കും എം. എസ്. ഡബ്ല്യു. കോഴ്‌സിലേക്കുളള പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്‌റ്റേജ് ലഭിക്കും. പ്രവേശന പരീക്ഷകൾ മെയ് അഞ്ച് മുതൽ 11 വരെ, സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മെയ് 21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in  സന്ദർശിക്കുക.

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ചു

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് എം സി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു . വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു . ഇന്നലെ (23 .12.2021 ) വൈകുന്നേരം 3 .45 ഓടുകൂടി വെമ്പായം വെഞ്ഞാറമൂട് എംസി റോഡിൽ വെമ്പായം പെട്രോൾപമ്പിന് സമീപം കല്ലമ്പലം റിയൽ ബോർമ്മ കമ്പനിയുടെ ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്ന ഇക്കോ  വാഹനത്തിലാണ് തീ പിടിച്ചത്. വാഹനത്തിന്റെ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണമായത് . ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ഡ്രൈവർ ഫൈസലും സെയിൽസ്മാൻ സലീമും  അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനം കത്താൻ തുടങ്ങിയപ്പോൾ തന്നെ ഇരുവരും വാഹനത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു . വിവരം അറിഞ്ഞ ഉടൻ തന്നെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷനിൽനിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ റ്റി ജോർജിന്റെ നേതൃത്വത്തിലുള്ള  ഉദ്യോഗസ്ഥർ എത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി . തൊട്ടുപിന്നാലെ നെടുമങ്ങാട് ഫയർഫോഴ്സ് സ്റ്റേഷനിൽനിന്നും ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇരുകൂട്ടരും ചേർന്ന് വാഹനത്തിന്റെ തീ അണച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെടും ജനങ്ങളൾ പരിഭ്രാന്തരാവുകയും ചെയ്തിരുന്നു.

ചായക്കടയിൽ സ്ഫോടനം; രണ്ട്  പേർക്ക് ഗുരുതരമായി  പരിക്കേറ്റു

ചായക്കടയിൽ സ്ഫോടനം; രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു

പത്തനംതിട്ട :ആനിക്കാട് പിടന്നപ്ലാവിൽ ചായക്കടയിൽ സ്ഫോടനം.
കൊച്ചുമാക്കൽ ബഷീറിന്റെ ചായക്കടയിലാണ് ഇന്നു രാവിലെ സ്ഫോടനമുണ്ടായത്. എട്ടുമണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത് .കടയിലുണ്ടായിരുന്ന ആറുപേർക്ക്പരിക്കേറ്റു, ഉടമയായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ വിരലുകൾ അറ്റുതൂങ്ങുകയും കൈയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. വേലൂർ സണ്ണി ചാക്കോ (64), എലിമുള്ളിൽ ബേബിച്ചന്‍ (72) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. കടയിൽ എത്തിയ ഒരു പാറപൊട്ടിക്കൽ തൊഴിലാളിയുടെ പക്കലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ (ഞായർ) രാത്രി 7 മണിയോടെ നെല്ലിമൂട് ഇടത്ത്വാ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. അയിലം നെല്ലിമൂട് പൂവങ്കോട് ക്ഷേത്രത്തിന് സമീപം ഭാസി ആശ ദമ്പതികളുടെ മകൻ സുബി (ഉണ്ണിക്കുട്ടൻ, 23) ആണ് മരിച്ചത്.