മതിൽ തർക്കം; വീട്ടമ്മയ്ക്ക് വെട്ടേറ്റു

മതിൽ തർക്കം; വീട്ടമ്മയ്ക്ക് വെട്ടേറ്റു

ആറ്റിങ്ങൽ: മാമം ശീവേലികോണത്ത് എം ബി ഭവനിൽ പ്രതിഭാകുമാരി (55)നെയാണ്
അയൽവാസി വടിവാളുപയോഗിച്ച് വെട്ടി പരിക്കേല്പിച്ചത്. ഇന്ന് 12.45 ഓടെയാണ് സംഭവം. മതിൽ തർക്കത്തെ തുടർന്ന് ഇരുവരും വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് അയൽവാസി വടിവാളുപയോഗിച്ച് വെട്ടി പരിക്കേല്പ്പിക്കുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പ്രതിഭാകുമാരിയെ വലിയകുന്നാശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നു. പോലീസ് സംഭവത്തിന്മേൽ കേസ് എടുത്തു.

കടയ്ക്കാവൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽവച്ച് മരണപ്പെട്ടു.

കടയ്ക്കാവൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽവച്ച് മരണപ്പെട്ടു.

കടയ്ക്കാവൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽവച്ച് മരണപ്പെട്ടു. കടയ്ക്കാവൂർ ചാവടിമുക്ക് എഴുത്താന്റെവിളയിൽ സുജിത് എസ് (36) ആണ് ഗുജറാത്തിലെ ബറോഡയിൽവെച്ച് മരണപ്പെട്ടത്. വളരെക്കാലമായി ഗുജറാത്തിൽ ടയർ കട നോക്കിവന്നിരുന്ന സുജിത്തിന് ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആംബുലൻസിൽ നാട്ടിലേക്ക് അയച്ചു. അഞ്ചുതെങ്ങ് ജംഗ്ഷനിലും സുജിത് ടയർകട നടത്തിയിരുന്നു.
ഭാര്യ ലക്ഷ്മി, മകൾ അനുഗ്രഹ (2 വയസ്സ് )

ഓണാഘോഷത്തിനിടെ തല്ല്: സ്ഥലത്ത് എത്തിയ പൊലീസുകാർക്ക് നേരെയും ആക്രമണം

ഓണാഘോഷത്തിനിടെ തല്ല്: സ്ഥലത്ത് എത്തിയ പൊലീസുകാർക്ക് നേരെയും ആക്രമണം

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കാരക്കോണത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഒരു സംഘം ആക്രമിച്ചു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, സിപിഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു. 

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളറട പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. അക്രമസംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കേറ്റുന്നതിനിടെ ഇവർക്ക് നേരെ  ആക്രമണം നടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസുകാരുടെ ലാത്തി തകർത്ത അക്രമികൾ യൂണിഫോം വലിച്ചു കീറുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും അക്രമിസംഘത്തിൽ ഉൾപ്പെട്ട പതിനൊന്ന് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ആറ്റിങ്ങലിലെ ഒരു പ്രമുഖ സ്ഥാപനത്തിലേയ്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ ഒരു പ്രമുഖ സ്ഥാപനത്തിലേയ്ക് തയ്യൽക്കാരെ ആവശ്യമുണ്ട്. ഷർട്ട്, പാന്റ്, കോട്ട് എന്നിവ തയ്ക്കാൻ പരിചയമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 9539398929

ഓണം വാരാഘോഷത്തിന് വർണശബളമായ സമാപന ഘോഷയാത്ര

ഓണം വാരാഘോഷത്തിന് വർണശബളമായ സമാപന ഘോഷയാത്ര

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണം വാരാഘോഷത്തിന് വർണ്ണ ശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ സമാപനം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാർന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വിദ്യാഘോഷങ്ങൾക്കും ഒപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാനറുകളും ഘോഷയാത്രയിൽ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഡിപ്പാർട്ടുമെന്റുകളും അർദ്ധ സർക്കാർ സ്ഥാപനങ്ങളും സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്ന് അവതരിപ്പിക്കുന്ന 76 ഫ്‌ളോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും. 10 അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫ്‌ളോട്ടുകളും ഘോഷയാത്രയുടെ ഭാഗമായി അണി നിരക്കും. 39 ഓളം കലാപരിപാടികൾ അണി നിരത്തുന്നത് ഭാരത് ഭവനാണ്. മുത്തുക്കുടയുമായി എൻ.സി.സി. കേഡറ്റുകൾ ഘോഷയാത്രയുടെ മുന്നിൽ അണി നിരക്കും. യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വി.ഐ.പി. പവലിയനിലാണ് മുഖ്യമന്ത്രി, എം.എൽ.എമാർ എന്നിവർക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്കും സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കെയർ ഹോമിലെ അന്തേവാസികൾക്കും ഘോഷയാത്ര വീക്ഷിക്കാൻ പബ്ലിക് ലൈബ്രറിയുടെ മുന്നിലെ പവലിയനിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് എട്ടിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം മികച്ച ഫ്ളോട്ടുകൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. സിനിമാ താരം ആസിഫ് അലി മുഖ്യ അതിഥിയായിരിക്കുമെന്ന് ഘോഷയാത്രാ കമ്മിറ്റി ചെയർമാൻ ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. നാല് പ്രധാന വേദികളിൽ വിവിധ കലാ സംഘടനകൾ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ ഉണ്ടായിരിക്കും.

അഞ്ചു മണിക്ക് ആരംഭിച്ച് എട്ട് മണിക്ക് അവസാനിക്കുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഘോഷയാത്ര നടക്കുന്ന ദിവസം വൈകിട്ട് മുന്നു മണിക്കു ശേഷം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നും ക്രൈസ്റ്റ് നഗർ, നിർമലാ ഭവൻ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് അന്നേ ദിവസം പൂർണ്ണ അവധിയാണെന്നും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക നിരീക്ഷണ സംവിധാനത്തോടു കൂടിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ മൂന്നു മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു. ഗതാഗത ക്രമീകരണത്തിൽ പൊതുജനങ്ങളുടെ സഹകരണം ഉണ്ടായിരിക്കണമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്ന പരിപാടിയിൽ കുടിവെള്ളം, ആംബുലൻസ് സംവിധാനം എന്നിവ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്; ജലോത്സവം രണ്ട് വർഷത്തിന് ശേഷം

ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്; ജലോത്സവം രണ്ട് വർഷത്തിന് ശേഷം

പത്തനംതിട്ട: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. 50 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് വള്ളംകളിയുടെ ഫ്ലാഗ് ഓഫ്. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും.